Skip to main content

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസ്‌ സംവരണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ സ്‌ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഉറപ്പ്‌ നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക്‌ ലഭിച്ച അംഗീകാരമാണ്‌

കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവ്വീസ്‌ സംവരണവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ സ്‌ട്രീമുകളിലായി പട്ടികജാതി-പിന്നോക്ക വിഭാഗത്തിന്‌ സംവരണം ഉറപ്പ്‌ നൽകിയ സുപ്രീം കോടതി വിധി എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച ശക്തമായ നടപടിക്ക്‌ ലഭിച്ച അംഗീകാരമാണ്‌. സംവരണത്തെ അട്ടിമറിക്കാൻ ഫ്യൂഡൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വരേണ്യവിഭാഗം വലിയ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ്‌ അവർ ഹൈക്കോടതി വിധിക്കെതിരായി അപ്പീൽ പോയത്. ആദ്യം സർക്കാർ ഒന്നാം സ്‌ട്രീമിൽ മാത്രമായിരുന്നു സംവരണം തീരുമാനിച്ചത്‌. ഇതിനെതിരായി പികെഎസ്‌ അന്നത്തെ പിന്നോക്കക്ഷേമ വകുപ്പ്‌ മന്ത്രിക്ക്‌ നൽകിയ പരാതി മുഖ്യമന്ത്രിക്ക്‌ നൽകുകയും പ്രശ്‌നത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുഖ്യമന്ത്രി മൂന്ന്‌ സ്‌ട്രീമിലും സംവരണം തീരുമാനിക്കുകയും ചെയ്തു.

രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഭാഗമായിട്ടാണ്‌ സംസ്ഥാന സർവ്വീസിൽ ആദ്യമായി ഐഎഎസിന്‌ സമാന്തരമായി കെഎഎസ്‌ നടപ്പാക്കിയത്‌. ഇതിനെതിരായി വലിയ സമ്മർദ്ദമുണ്ടായി. എന്നാൽ മുഖ്യമന്ത്രി ഇതിൽ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. പിന്നോക്ക-പട്ടികജാതി വിഭാഗത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ഒന്നാം പിണറായി സർക്കാർ പട്ടികജാതി-പിന്നോക്ക വിഭാഗങ്ങൾക്ക്‌ നൽകിയ നിരവധി നൂതന പദ്ധതികളിൽ ഈ തീരുമാനം ശ്രദ്ധേയമായിരുന്നു. കേസ്‌ നടത്തിപ്പിന്‌ ഹൈക്കോടതിയിൽ എ ജി ഓഫീസും, സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സീനിയർ വക്കീലന്മാരും ഫലപ്രദമായ ഇടപെടലാണ്‌ നടത്തിയത്‌.

സ. എ കെ ബാലൻ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

കൂടുതൽ ലേഖനങ്ങൾ

റഫറി ഒരു ടീമിന്റെ ഭാഗമായി മാറിയ തെരഞ്ഞെടുപ്പ്‌ പോരാട്ടമെന്ന നിലയിലാകും ബിഹാർ തെരഞ്ഞെടുപ്പ്‌ ഓർമിക്കപ്പെടുന്നത്‌

സ. എം എ ബേബി

നിഷ്‌പക്ഷത പുലർത്തേണ്ട റഫറി ഒരു ടീമിന്റെ ഭാഗമായി കളിക്കുന്നത്‌ പോലെയാണ്‌ ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇടപെടലുകൾ. ഏറെ വിവാദങ്ങൾക്ക്‌ ഇടയാക്കിയ എസ്‌ഐആർ പ്രക്രിയയ്‌ക്കുശേഷമാണ്‌ ബിഹാറിൽ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്‌.

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷിയുമായി കൂടിക്കാഴ്ച നടത്തി. എൽഡിഎഫ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സിന് എത്തിയപ്പോഴാണ് അദ്ദേഹത്തെ കണ്ടത്.

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

സ. പിണറായി വിജയൻ

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.