Skip to main content

സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്

സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്. 2014-ൽ അധികാരത്തിലേറിയതിനെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പാണ് ഉണ്ടായത്. തുടർന്ന് മോദി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നു പാർലമെന്റിൽ പ്രഖ്യാപിച്ചു. കാരണം “കോൺഗ്രസ് സർക്കാരിന്റെ മഠയത്തരത്തിന്റെ സ്മാരകമായി അത് നിലനിൽക്കട്ടെ”.

അപര്യാപ്തമാണെങ്കിൽപ്പോലും വാർഷിക അടങ്കൽ വർദ്ധിച്ചുകൊണ്ടുമിരുന്നു. കോവിഡ് കാലത്ത് 75000 കോടി രൂപയിൽ നിന്നും 1.11 ലക്ഷം കോടി രൂപയായി അടങ്കൽ ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചത്. ബിജെപി നേതാക്കളിൽ ഒരാൾ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജിയും കൊടുത്തു. അതിൽ അദ്ദേഹം അനാവശ്യ സൗജന്യത്തിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പാണ്.

തൊഴിലുറപ്പ് സംരക്ഷിക്കുന്നതിനുവേണ്ടി ഒക്ടോബർ 12ന് തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ചെയ്യുകയാണ്. ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിക്കൊണ്ടിരുന്ന ത്രിപുരയിൽ (85 ദിവസത്തിലേറെ) ബിജെപി ഭരണത്തിനുകീഴിൽ തൊഴിൽദിനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴ്ന്ന് 46 ദിവസങ്ങളായി ചുരുങ്ങി.

 

 

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.