Skip to main content

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുത്

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വികസനസൂചികകളിൽ ഇന്ത്യ പുറകോട്ടുപോയി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന്റെ കാരണം എട്ട് വർഷക്കാലത്തെ സാമ്പത്തിക പ്രവണതകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. ഇതുസംബന്ധിച്ച സമഗ്രമായ പഠനങ്ങൾ പലതും പുറത്തുവരുന്നുണ്ട്. ഞാൻ ഉപയോഗിക്കുന്നത് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ആർ നാഗരാജ് ദി ഇന്ത്യാ ഫോറത്തിൽ എഴുതിയ ലേഖനമാണ് (www.TheIndiaForum.in February 7, 2020).

1. 1991-92-നുശേഷം ഏറ്റവും മോശം സാമ്പത്തിക പ്രകടനം എൻഡിഎ സർക്കാരിന്റെ എട്ട് വർഷങ്ങളാണ്. 2015-16-ൽ 8 ശതമാനത്തിലേറെ എത്തിയ ജിഡിപിയുടെ വളർച്ച കോവിഡിനു മുമ്പ് 4 ശതമാനമായി താഴ്ന്നു. നോട്ട് നിരോധനത്തെ തുടർന്നാണ് വളർച്ച താഴേയ്ക്ക് ഉരുളാൻ തുടങ്ങിയത്. ഇതിൽ നിന്നും ഇന്ത്യ ഇന്നും രക്ഷപ്രാപിച്ചിട്ടില്ല.

2. വളർച്ച മുരടിച്ചതിന്റെ പശ്ചാത്തലം സമ്പാദ്യ നിക്ഷേപ നിരക്കിലുണ്ടായ ഇടിവാണ്. 2013-14-ലാണ് ഈ പ്രവണത പ്രത്യക്ഷപ്പെട്ടത്. എൻഡിഎ ഭരണകാലത്ത് 2007-08-ൽ 38 ശതമാനമായിരുന്ന നിക്ഷേപം 2017-18-ൽ 30 ശതമാനമായി താഴ്ന്നു.

3. ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കയറ്റുമതി കുറഞ്ഞു. മൊത്തം വിദേശ വ്യാപാരം 2012-13-ൽ ജിഡിപിയുടെ 25 ശതമാനം ആയിരുന്നത് 19 ശതമാനത്തിനു താഴെയായി.

4. മോദി ഭരണകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയൊക്കെ പ്രഖ്യാപിച്ചെങ്കിലും ദേശീയ വരുമാനത്തിൽ വ്യവസായ മേഖലയുടെയും മാനുഫാക്ച്ചറിംഗ് മേഖലയുടെയും വിഹിതത്തിൽ വർദ്ധനയേ ഉണ്ടായില്ല.

5. ആർബിഐ ഉൽപ്പാദനശേഷിയുടെ വിനിയോഗത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കാറുണ്ട്. ചിത്രം 5-ൽ കാണുന്നതുപോലെ 2011-12 മുതൽ ഇതിന്റെ ഗതി താഴേക്കാണ്.

6. ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ ശതമാനമായി കണക്കാക്കിയാൽ 2013-14 വരെയും 4 ശതമാനത്തിൽ താഴെയാണ്. എന്നാൽ അതിനുശേഷം തുടർച്ചയായി വർദ്ധിച്ച് 10 ശതമാനത്തിലേറെയായി.

7. എണ്ണവില എൻഡിഎ ഭരണകാലത്ത് താഴ്ന്നു. ഒരുഘട്ടത്തിൽ ഒരു ബാരലിന് 45 ഡോളർ എന്ന നിലയിലെത്തി. എന്നാൽ ഇതിന്റെ നേട്ടം ജനങ്ങൾക്ക് കൈമാറുന്നതിന് നികുതി വർദ്ധനയിലൂടെ സർക്കാർ തട്ടിയെടുത്തു. ഇന്നിപ്പോൾ എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ വിലക്കയറ്റത്തിന്റെ ആക്കവും കൂടുകയാണ്. ഉപഭോക്തൃ വില സൂചിക 7 ശതമാനത്തിനു മുകളിലായി.

8. തൊഴിൽ പങ്കാളിത്ത നിരക്ക് 2011-12-ൽ 38.6 ശതമാനം ആയിരുന്നത് 2017-18-ൽ 34.7 ശതമാനമായി താഴ്ന്നു. തൊഴിലില്ലായ്മ 3 ശതമാനത്തിൽ നിന്ന് 8.8 ശതമാനമായി ഉയർന്നു.

9. 1993-94-നുശേഷം ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ 2011-12-നും 2017-18-നും ഇടയിൽ ഇന്ത്യയിലെ ദരിദ്രരുടെ ശതമാനത്തിൽ വർദ്ധനയുണ്ടായി.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.