Skip to main content

ഡിസംബർ 02 - സ. പി ബി സന്ദീപ് കുമാർ രക്തസാക്ഷി ദിനം

സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഖാവ് പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ അരുംകൊല ചെയ്തിട്ട് ഇന്ന് (ഡിസംബർ 2) ഒരു വർഷം തികയുന്നു.

പെരിങ്ങര പ്രദേശത്ത് സ. സന്ദീപിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം നടത്തിയ മുന്നേറ്റത്തിൽ അരിശം പൂണ്ടാണ് ആർഎസ്എസ് ഗൂണ്ടകൾ ഇരുട്ടിന്റെ മറവിൽ സഖാവിനെ കുത്തിവീഴ്ത്തിയത്.

വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലായെത്തിയ അഞ്ചംഗസംഘം വഴിയിൽ തടഞ്ഞാണ് സ. സന്ദീപിനെ ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ അദ്ദേഹം എഴുന്നേൽക്കുന്നതിനിടെ അക്രമി സംഘം കുത്തിവീഴ്‌ത്തി. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആർഎസ്എസ് ക്രിമിനൽ സംഘം ആസൂത്രിത ആക്രമണം നടത്തി സഖാവിന്റെ ജീവനെടുത്തത്.

27 വർഷത്തിന്‌ ശേഷം പെരിങ്ങര പഞ്ചായത്ത്‌ ഭരണം എൽഡിഎഫ്‌ തിരിച്ചുപിടിച്ചതിൽ സ. സന്ദീപിന്റെ പങ്ക്‌ നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിരുന്നു. പെരിങ്ങര പ്രദേശത്തെ ഇടതുപക്ഷ മുന്നേറ്റത്തിൽ വിറളി പിടിച്ച ആർഎസ്എസ്, സഖാവിന്റെ ജീവെടുക്കുകയായിരുന്നു. 36 വയസ് മാത്രം പ്രായമുണ്ടായിരുന്ന, നാട്ടിൽ ഏവർക്കും പ്രിയങ്കരനായിരുന്ന സ. സന്ദീപിനെ കൊലപ്പെടുത്തിയ ക്രിമിനലുകൾ ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. സന്ദീപിന്റെ ചോരവീണ പെരിങ്ങര പ്രദേശത്തും ജില്ലയിലാകമാനവും സിപിഐ എം കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്.

ജനകീയ പോരാട്ടങ്ങളിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ധീരനായ വിപ്ലകാരി സഖാവ് സന്ദീപിന്റെ ഉജ്ജ്വലസ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.