Skip to main content

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത്‌ ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്‌. അടിയന്തരാവസ്ഥയിൽ അത്‌ കണ്ടതാണ്‌. എന്നാൽ, ഇന്ന്‌ ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ്‌ ശ്രമം. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ  രാഷ്‌ട്രസങ്കൽപ്പത്തിന്‌ വിരുദ്ധമാണ്‌. അതിനാൽ  അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ്‌ ശ്രമം. അതിന്‌ ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുന്നു.
മതന്യൂനപക്ഷങ്ങൾക്കുനേരെ ബുൾഡോസർ രാഷ്‌ട്രീയം ഉപയോഗിക്കുകയാണ്‌. ലൗ ജിഹാദ്‌ പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുന്നു. വിചാരണപോലുമില്ലാതെ തടവിൽ പാർപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, കശ്‌മീർ വിഷയം എന്നിവ വർഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്‌. അതിൽ വിധി പറയുന്നില്ല. ഇലക്ടറൽ ബോണ്ടുവഴി ബിജെപി കോടികൾ സമ്പാദിക്കുന്നു. ഇത്‌ രാഷ്‌ട്രീയ അഴിമതിയാണ്‌. ഇത്‌ തടയാൻ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല.  തെരഞ്ഞെടുപ്പ്‌ കമീഷൻ പോലും അവരുടെ ഉപകരണമാവുന്നു.
പദവിയും പണവും ഉപയോഗിച്ച്‌ ആരെയും വിലയ്‌ക്കുവാങ്ങാമെന്നാണ്‌ ബിജെപി കരുതുന്നത്‌. അതിന്‌ വഴങ്ങാത്തവരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, സിബിഐ എന്നിവ ഉപയോഗിച്ച്‌ വേട്ടയാടുന്നു. തെരഞ്ഞെടുപ്പിൽ ആര്‌ ജയിച്ചാലും ഞങ്ങൾ ഭരിക്കും എന്ന മുദ്രാവാക്യമാണ്‌ ബിജെപി ഉയർത്തുന്നത്‌.  
മൃദുഹിന്ദുത്വംകൊണ്ട്‌ ഹിന്ദുത്വ രാഷ്‌ട്രീയത്തെ നേരിടാനാവില്ല. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ ഉള്ളടക്കവും ഉയർത്തിപ്പിടിച്ചുവേണം അതിനെ നേരിടാൻ. അതിൽ കേരളമാണ്‌ തിളങ്ങുന്ന മാതൃക. അത്‌ രാജ്യത്തിന്‌ വഴികാട്ടും.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.