Skip to main content

കർഷക-തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം

കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ്‌ കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം. സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം.

ഇടത്‌ ജനാധിപത്യ ബദലിന്‌ പ്രാധാന്യം നൽകണം. ചരിത്രത്തിലാദ്യമായി കേന്ദ്രസർക്കാരിനെതിരെയുള്ള കർഷക സമരം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തനവും ബദൽ സമരങ്ങളും ശക്തമാക്കണം.

മൂന്നു പതിറ്റാണ്ടായി രാജ്യത്ത്‌ നടപ്പാക്കുന്ന നവലിബറൽ നയസമീപനങ്ങളുടെ ഭാഗമായാണ്‌ രൂക്ഷമായ കാർഷിക പ്രതിസന്ധി ഉടലെടുത്തത്‌. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധനിയമങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞാണ്‌ കർഷകരുടെ യോജിപ്പ്‌ ഉണ്ടായത്‌. മഹാപ്രക്ഷോഭത്തെത്ത തുടർന്ന്‌ കേന്ദ്രസർക്കാരിന്‌ കാർഷികനിയമങ്ങൾ പിൻവലിക്കേണ്ടിവന്നു. എന്നിട്ടും കാർഷിക പ്രതിസന്ധി രൂക്ഷമാണ്‌. കൃഷിഭൂമിയും കാർഷിക ഉൽപ്പന്നങ്ങളും കുത്തകകൾക്ക്‌ കൈമാറുന്നത്‌ വ്യാപകമായി. വിവിധ സംസ്ഥാനങ്ങളിൽ നിലനിന്ന ഭൂപരിഷ്‌കരണ നിയമങ്ങൾ ഇല്ലാതാക്കിയാണ്‌ കുത്തകകൾക്ക്‌ കൃഷിയിടവും തുച്ഛവിലയ്‌ക്ക്‌ കർഷകരുടെ ഉൽപ്പന്നങ്ങളും കൈമാറുന്നത്‌.

കാർഷികമേഖലയിൽ നിലവിലുള്ള കൂട്ടായ്‌മ രാഷ്‌ട്രീയ പാർടികളിലുമുണ്ടാവണം. സംയുക്ത പ്രക്ഷോഭം കർഷക- തൊഴിലാളി- രാഷ്‌ട്രീയ പാർടി ഐക്യമുന്നേറ്റമായി ഉയരണം. വൈദ്യുതിമേഖലയിലെ സ്വകാര്യവൽക്കരണം കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. ഈ സമരം കർഷകരുടെയും സാധാരണക്കാരുടെയുംകൂടി ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ സമരങ്ങൾ ശക്തമാക്കണം.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.