Skip to main content

പുഴുക്കലരി വിതരണം മുടക്കി കേന്ദ്രം

റേഷൻകടകളിലൂടെയുള്ള പുഴുക്കലരി വിതരണം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ കേരളത്തിന്റ അന്നംമുട്ടിക്കുന്നു. അടുത്ത മൂന്നുമാസം വിതരണം ചെയ്യാൻ എഫ്‌സിഐയുടെ പക്കലുള്ളതിൽ 80 ശതമാനവും പച്ചരിയാണ്‌.

രണ്ടുമാസമായി കേന്ദ്ര അരിവിഹിതത്തിൽ 10 ശതമാനം മാത്രമാണ്‌ പുഴുക്കലരി ലഭിക്കുന്നത്‌. കഴിഞ്ഞ ഒരു വർഷമായി 50 ശതമാനം പച്ചരി ലഭിച്ചിടത്ത് ഇപ്പോൾ 90 ശതമാനം ആണ് ലഭിക്കുന്നത്. കേന്ദ്രസർക്കാർ ഘട്ടംഘട്ടമായി പുഴുക്കലരി വിഹിതം കുറയ്‌ക്കുകയായിരുന്നു. നവംബറിലെ വിഹിതത്തിൽ പുഴുക്കലരി കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രഭക്ഷ്യമന്ത്രി പിയൂഷ്‌ ഗോയലിന്‌ സംസ്ഥാനം കത്തയച്ചിരുന്നു. കേരളത്തിനെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും റേഷൻ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല.

റേഷൻകടകളിൽനിന്ന്‌ പുഴുക്കലരി കിട്ടാതാകുന്നതോടെ സാധാരണക്കാർ പൊതുവിപണിയിൽനിന്ന്‌ കൂടുതൽ വില നൽകി അരി വാങ്ങേണ്ട അവസ്ഥയാണ്‌. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് കാരണം പൊതുമാര്‍ക്കറ്റില്‍ അരിവില കുത്തനെ ഉയരുകയാണ്. സംസ്ഥാനത്ത്‌ പുഴുക്കലരിക്ക്‌ ഒരുമാസത്തിനിടയിൽ നാലുമുതൽ പത്തുരൂപ വരെയാണ്‌ വർധിച്ചത്‌.

നിലവിൽ മുൻഗണനാവിഭാഗത്തിന്‌ (മഞ്ഞ കാർഡ്‌) 30 കിലോ അരിയും നാല്‌ കിലോ ഗോതമ്പും ഒരുകിലോ ആട്ടയുമാണ്‌ റേഷനായി നൽകുന്നത്‌. ഇതിൽ പകുതിയിലധികം പച്ചരിയാണ്‌. പിങ്ക്‌ കാർഡുകാർക്ക്‌ ലഭിക്കുന്ന പുഴുക്കലരി അളവും കുറഞ്ഞു. പ്രധാനമന്ത്രി ഗരീബ്‌ കല്യാൺ അന്നയോജന (പിഎംജികെവൈ) പദ്ധതി പ്രകാരമുള്ള അഞ്ചുകിലോ അരിയിൽ ഒരുകിലോ മാത്രമാണ്‌ പുഴുക്കലരി. കഴിഞ്ഞ മൂന്നു മാസമായി കേരളത്തിൽ 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗത്തിന് നൽകാനുള്ള ഗോതമ്പും കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ല.

കോവിഡ്‌ കാലത്ത്‌ ആരംഭിച്ച പിഎംജികെവൈ പദ്ധതി പ്രകാരമുള്ള അരി വിതരണം ഈമാസം അവസാനിക്കും. മുൻപ് പിഎംജികെവൈ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്‌സിഡി നിരക്കിലുള്ള റേഷനും ലഭിച്ചരുന്നിടത്ത് ഇനിമുതൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള റേഷൻ മാത്രം സൗജന്യമായി വിതരണം ചെയ്യും എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അരി വില വീണ്ടും കുതിക്കുമെന്ന്‌ ആശങ്കയുണ്ട്‌.

പുഴുക്കലരിയുടെ ലഭ്യതക്കുറവ് മൂലം അരിവാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാൽ വിതരണം കുറയുന്നുവെന്നും പറഞ്ഞ് കേന്ദ്രസർക്കാരിന് അലോട്ട്മെൻറ്റിൽ കുറവ് വരുത്താൻ കാരണമാവും. കേന്ദ്രസർക്കാരിന്റെ ഈ നടപടി സാധാരണക്കാരുടെ അന്നംമുട്ടിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ശബരിമല കേസ് ഫലപ്രദം; കുറ്റം ചെയ്തവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഫലപ്രദമാണ്. അന്വേഷണത്തെ പൂർണമായി പിന്തുണയ്ക്കുന്നു. കുറ്റം ചെയ്തവർ ആരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ശബരിമലയിലെ ഒരുതരി സ്വർണംപോലും നഷ്ടപ്പെടില്ല എന്ന ഉറപ്പാക്കാനുള്ള നടപടിവേണം എന്നാണ് പാർടി ആദ്യംമുതൽക്കേ വ്യക്തമാക്കിയത്.

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.