Skip to main content

മോദിയും അദാനിയും ചേർന്ന് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി

ഗുജറാത്തി ബിസിനസുകാരൻ ഗൗതം അദാനിയുടെ ഓഹരി വിപണി തട്ടിപ്പുകൾ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കുകയാണല്ലോ. അഞ്ചരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് അദാനിയുടെ ഓഹരിക്കുണ്ടായ മൂല്യശോഷണത്തിലൂടെ നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. അദാനിക്കമ്പനികളിലെ പ്രധാന നിക്ഷേപകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കും എന്നാണ് ഇക്കാര്യത്തിൽ പിടിപാടുള്ളവർ പറയുന്നത്. ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ ആണിക്കല്ലുകളായ ഈ സ്ഥാപനങ്ങളുടെ തകർച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു കുലുക്കും. ഇതിൻറെയും ആഘാതം താങ്ങേണ്ടിവരിക ഫലത്തിൽ കൂലി കുറയുന്ന, ആശ്വാസനടപടികൾ നഷ്ടമാവുന്ന തൊഴിലാളികളും പാവപ്പെട്ടരുമാണ്.

അദാനി എന്നാൽ മോദി തന്നെ എന്നത് കൂടുതൽ വിശദീകരിക്കേണ്ട കാര്യമല്ല. 2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് അദാനിയുടെ വളർച്ച തുടങ്ങുന്നത്. വളർന്നു വളർന്നു ലോകത്തെ മൂന്നാമത്തെ വലിയ ധനികനായി മോദിഭായിയുടെ അദാനിഭായി. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് മോദിയും അദാനിയും കൂടെ നടത്തിയത്.

അദാനിയെ വിറപ്പിച്ച ഹിൻഡൻബർഗ് റിസർച്ച് ഇന്നലെ അദാനിക്ക് നല്കിയ മറുപടിയിൽ പറയുന്നു, "We also believe India’s future is being held back by the Adani Group, which has draped itself in the Indian flag while systematically looting the nation,” (ഇന്ത്യയുടെ ഭാവി അദാനി ഗ്രൂപ്പ് പിടിച്ചു വച്ചിരിക്കുന്നു എന്ന് ഞങ്ങളും കരുതുന്നു. ഇന്ത്യയുടെ പതാക സ്വയം വാരിപ്പുതച്ചുകൊണ്ട് അവർ രാജ്യത്തെ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നു.)

അദാനി= മോദി

മോദി= കൊള്ള.

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.