Skip to main content

ദേശിയപാത വികസനത്തിന് സംസ്ഥാനം നൽകിയത് 5519 കോടി രൂപ


ദേശീയപാത വികസനത്തിൽ സംസ്ഥാനത്തിന് ഒരു പങ്കുമില്ലെന്നും കേരളം ഒരു രൂപ പോലും ചിലവാക്കിയിട്ടില്ലെന്നുമുള്ള ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രന്ദ്രന്റെ അവകാശവാദം പൊളിച്ച് കേന്ദ്രസർക്കാർ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി ഇതുവരെ കേരളം നൽകിയത് 5519 കോടി രൂപ. സഖാവ് എ എ റഹീം എം പിയുടെ ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ തുക കേന്ദ്ര സർക്കാർ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. പതിനാറ് പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള ചിലവിന്റെ 25 ശതമാനം കേരളം നൽകുമെന്നാണ് കരാർ. അതെസമയം മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഒരു രൂപയും ഈ ഇനത്തിൽ ചിലവഴിച്ചിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേരളത്തിന്റെ വികസനത്തിന് തുരങ്കംവെക്കുകയാണ് ബിജെപി. സുരേന്ദ്രന്റെ ഗീബൽസിയൻ തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും

 

കൂടുതൽ ലേഖനങ്ങൾ

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും

സ. പിണറായി വിജയൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തും. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക.

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്

സ. കെ എൻ ബാലഗോപാൽ

സംസ്ഥാന ഗവർണർമാരുടെ അധികാരം സംബന്ധിച്ചുള്ള ചരിത്രപരമായ വിധിയാണ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നത്

സ. പിണറായി വിജയൻ

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു

മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലൻ ജോസഫിന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. കെ എസ് സലീഖ ആദരാഞ്ജലി അർപ്പിച്ചു.