Skip to main content

കേരളത്തിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ നടക്കില്ല

കേന്ദ്ര അധികാരമുപയോഗിച്ച്‌ ആർഎസ്‌എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. മതന്യൂനപക്ഷങ്ങളെ രാജ്യത്ത്‌ തുടരാൻ അനുവദിക്കില്ല എന്നതാണ്‌ അവരുടെ നയം. കർണാടകയിൽ ഭീകര ക്രൈസ്‌തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘർഷം സൃഷ്ടിച്ചു. വർഗീയ സംഘർഷങ്ങൾ ഉയർത്തികൊണ്ടുവരിക, അതിന് പിന്നിലേക്ക് ആളുകളെ തള്ളി വിടുക, ഇതുവഴി വോട്ട് ശേഷി വർധിപ്പിക്കുക എന്നതാണ്‌ ബിജെപിയുടെ തന്ത്രം.

ഈസ്‌റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിൽ ക്രിസ്‌ത്യൻ ദേവാലയം സന്ദർശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ സന്ദർശനം നല്ലതാണ്‌. കേരളത്തിലെ ബിജെപി നേതാക്കളും അരമനകൾ സന്ദർശിച്ചു. അതുകൊണ്ട്‌ ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ്‌ ക്രൈസ്‌തവ വേട്ട. ഇവിടെ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

ബിജെപി അധികാരത്തിൽനിന്ന്‌ ഇറങ്ങണമെന്നതിൽ ആർക്കും തർക്കമില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു പൊതുമുന്നണി രൂപീകരിക്കാനുള്ള സാധ്യത വിരളമാണ്‌. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകൾക്ക്‌ നേതൃത്വം നൽകാൻ പലസംസ്ഥാനങ്ങളിലും ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്‌. അവരുടെ നേതൃത്വത്തിൽ കൂട്ടുകെട്ടുണ്ടാകണം. ബിജെപിയെ എതിർക്കാൻ തയ്യാറുള്ളവരെ ആ സംസ്ഥാനങ്ങളിൽ അണിനിരത്തി ബിജെപിയുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരണം. അങ്ങനെ വന്നാൽ ബിജെപിയെ പരാജയപ്പെടുത്താം.

കേന്ദ്രത്തിൽ സർക്കാർ എങ്ങനെ വേണമെന്ന്‌ തെരഞ്ഞടുപ്പിനുശേഷം ആലോചിക്കാം. ഇക്കാര്യത്തിൽ കോൺഗ്രസ്‌ വിശാല സമീപനം സ്വീകരിക്കണം. എന്നാൽ, സിപിഐ എമ്മിനെ നേരിടാൻ ബിജെപിയെ സഹകരിപ്പിക്കണമെന്നാണ്‌ കോൺഗ്രസ്‌ ആഗ്രഹിക്കുന്നത്‌. അതാണ്‌ കോൺഗ്രസിനെ അധഃപതനത്തിലേക്ക്‌ തള്ളിവിടുന്നത്‌.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.