Skip to main content

കേന്ദ്രം വൻതോതിൽ ഫണ്ട്‌ കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം വൻതോതിൽ ഫണ്ട്‌ വെട്ടിക്കുറച്ചിട്ടും കേരളത്തിൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കോട്ടമുണ്ടായില്ല.

കേന്ദ്രം 2022ൽ 822 കോടി രൂപ പദ്ധതിത്തുകയിൽ കുറച്ചു. എന്നാൽ, സംസ്ഥാനത്ത്‌ 2021ൽ 10.23 കോടി തൊഴിൽദിനങ്ങളായിരുന്നെങ്കിൽ 2022ൽ 10.59 കോടിയായി. ദേശീയതലത്തിൽ ഇത്‌ 389 കോടിയിൽ നിന്ന്‌ 361 കോടിയായി കുറഞ്ഞു. ദേശീയതലത്തിൽ ഒരു കുടുംബത്തിന്‌ ലഭിച്ചത് ശരാശരി 50 തൊഴിൽദിനമാണ്‌. കേരളത്തിൽ അത് 64 ആയി. നൂറുദിവസം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ ദേശീയ ശരാശരി 8 ശതമാനം മാത്രവും കേരളത്തിൽ അത് 31 ശതമാനവുമാണ്.

പട്ടികവർഗവിഭാഗത്തിലുള്ളവർക്ക് ലഭിച്ച തൊഴിൽ ദിനങ്ങളുടെ ദേശീയ ശരാശരി 57ഉം കേരളത്തിൽ 86ഉം ആണ്. സംസ്ഥാന ഖജനാവിൽനിന്ന്‌ പണം വിനിയോഗിച്ച്‌ പട്ടികവർഗകുടുംബങ്ങൾക്ക്‌ നൂറിലധികം തൊഴിൽദിനം ഉറപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണ്‌. 2021– 22ൽ 7 കോടി തൊഴിൽദിനങ്ങൾക്കുള്ള അനുമതിയാണ്‌ കേരളത്തിന്‌ ആദ്യഘട്ടം ലഭിച്ചത്‌. കാര്യക്ഷമമായി നടപ്പാക്കിയതിനാൽ അത്‌ 10 കോടിയായി ഉയർത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായി.

പദ്ധതി കൃത്യമായി ഓഡിറ്റിങ്‌ നടത്തി കാര്യക്ഷമമാക്കാനാണ്‌ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ്‌ നിർബന്ധമാക്കിയത്‌. സമ്പൂർണ സോഷ്യൽ ഓഡിറ്റിങ്‌ കൈവരിക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. ഭാവിയിൽ ഓരോ വർഷവും രണ്ടുതവണയാണ്‌ സോഷ്യൽ ഓഡിറ്റിങ്‌ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.