Skip to main content

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണം. കഴിഞ്ഞ 30 വർഷത്തിനിടെ നാലുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഉൽപ്പാദന ചെലവിനേക്കാൾ 50 ശതമാനത്തിലധികം താങ്ങുവില നൽകുമെന്നും വാഗ്ദാനംനൽകി അധികാരത്തിലേറിയ മോദി സർക്കാർ കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതരത്തിൽ കാർഷിക നിയമങ്ങൾ നടപ്പാക്കി. നോട്ട് നിരോധനം കർഷകരെ ദുരിതത്തിലാക്കി, ആത്മഹത്യയിലേക്ക് നയിച്ചു. കേന്ദ്രനയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കർഷകർ നടത്തിയത്. ഇതിനെ പിന്തുണച്ച തപാൽ ജീവനക്കാരുടെ സംഘടനകളുടെ അംഗീകാരം കേന്ദ്രം പിൻവലിച്ചു.

പ്രതിഷേധിക്കുന്ന എഴുത്തുകാരും മാധ്യമപ്രവർത്തകരും കൊല്ലപ്പെടുന്നു. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയവർ കുറ്റവിമുക്തരായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ വനിതാ കായികതാരങ്ങൾ ചൂഷണത്തിന് ഇരയാകുന്നു. തെരഞ്ഞെടുപ്പ്‌ കമീഷനെയും ജുഡീഷ്യറിയെയുമടക്കം വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. പ്രക്ഷോഭമുയർത്തുന്ന കർഷകരെയും തൊഴിലാളികളെയും ഭിന്നിപ്പിക്കാൻ വർഗീയകലാപം സൃഷ്ടിക്കുന്നു. ഇത്തരം നയങ്ങൾക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ ജീവനക്കാരും കാര്യക്ഷമമായി ഇടപെടണം.

 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.