Skip to main content

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായി കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്ക്‌

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായും തൊഴിലാളിയെ തൊഴിലാളിയായും കൃഷിക്കാരനെ കൃഷിക്കാരനായും കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്കാണ്. വൈക്കം സത്യ​ഗ്രഹ സമര കാലത്ത് രൂപപ്പെട്ട് വന്ന സാമൂഹ്യാന്തരീക്ഷത്തിൽ കൃത്യമായ ഇടപെടലാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ കാതലായ മാറ്റം വരാൻ അത് ഇടയാക്കുകയും ചെയ്‌തു. അക്കാലത്ത് ഉയർന്ന് വന്ന തൊഴിലിടങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് കൂലി വർധനവിന് എല്ലാ ജാതി, മത വിഭാ​ഗങ്ങൾക്കും ഒന്നിച്ച് നിന്ന് പോരാടേണ്ടി വന്നു. അവിടെ ജാതിക്കും മതത്തിനും ഒന്നും പ്രസക്തിയില്ലാതായി. വ​ർ​ഗഐക്യം എന്ന വലിയ മുദ്രാവാക്യം കേരളീയ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിനും ഒരു പരിധിവരെ ഇത് സഹായിച്ചു. ഈ സാമൂഹ്യാന്തരീക്ഷം കേരളത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്.

വീണ്ടും ആ പഴയ കാലത്തേക്ക് തിരികെകൊണ്ടു പോകാനാണ് വലതുപക്ഷ വർ​ഗീയ ശക്തികൾ ശ്രമിക്കുന്നത്. ആർഎസ്എസ് എന്നെങ്കിലും എവിടെയെങ്കിലും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയോ അയിത്തത്തിനെതിരെയോ പ്രവർത്തിച്ചിട്ടുണ്ടോ. രാജ്യത്തെ ഭരണഘടനയേക്കാളും വലുത് മനുസ്മൃതിയാണെന്ന് നീതിന്യായ സംവിധാനത്തെ കൊണ്ടു തന്നെ പറയിപ്പിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഈ തിരിച്ചുപോക്ക് അപകടമാണ്. ഇതിനെ ചെറുത്തേ മതിയാകു. വസ്തുതകൾക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചരിത്രബോധം ഇല്ലാത്ത സമൂഹമായി നാം മാറരുത്. ശ്രീനാരായണ ​ഗുരുവടക്കം നടത്തിയ നവേത്ഥാന പോരാട്ടങ്ങൾക്കൊപ്പം ഇടതുപക്ഷം കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.