Skip to main content

ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല, സെമിനാറിലേക്ക്

2021ലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം വട്ടം ഭരണം നഷ്ടപ്പെട്ടതോടു കൂടി കോണ്‍ഗ്രസിന് സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നിഷേധാത്മകമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു കൊണ്ട്, കേരളത്തിൽ ഇടതുപക്ഷത്തെ എല്ലാത്തിലും എതിർത്തുകൊണ്ട് തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാൻ പറ്റും എന്നത് കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. കോണ്‍ഗ്രസിന് ദേശീയ തലത്തിൽ ഏക സിവിൽ കോഡിനെ കുറിച്ച് നിലപാടുണ്ടോ? അവരുടെ ഹിമാചൽ പ്രദേശിലെ മന്ത്രി എന്താണ് പ്രഖ്യാപിച്ചത്? രണ്ടു വട്ടം പാർലിമെന്റിൽ സ്വകാര്യ ബില്ല് വന്നപ്പോൾ കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംപിമാർ എവിടെയായിരുന്നു?

കോണ്‍ഗ്രസിന്റെ ഈ നിലപാട് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനിപ്പോൾ ലീഗ് വഴങ്ങിയിരിക്കുകയാണ്. ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല, ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിന് എതിരായിട്ടുള്ള സെമിനാറിൽ പങ്കെടുക്കാനാണ്. ലീഗ് സ്വതന്ത്ര പാർട്ടിയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ അവർക്ക് തീരുമാനമെടുക്കാം.

ലീഗിന്റെ നിലപാടിനെ ആസ്പദമാക്കിയല്ല സിപിഐ എം രാഷ്ട്രീയ നയം തീരുമാനിക്കുന്നത്. വർഗീയ ദ്രുവീകരണം വഴി സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ബിജെപി ഏക സിവിൽ കോഡുമായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുകൊണ്ട് സഹകരിക്കാൻ പറ്റുന്നവരോട് സഹകരിക്കുക തന്നെ ചെയ്യും. ബിജെപിയുടെ വർഗീയതക്കും ന്യൂനപക്ഷവിരുദ്ധ നിലപാടിനുമെതിരെ യോജിക്കാൻ പറ്റാവുന്നവരോടെല്ലാം യോജിച്ച് പ്രവർത്തിക്കണമെന്നും പ്രചാരണം നടത്തണം എന്നുമുള്ളതാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാട്.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.