Skip to main content

രാജ്യത്ത് SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിൽ 17.8% വർദ്ധന ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമങ്ങളിൽ 23% വർദ്ധന

രാജ്യത്ത് ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. 2017ൽ നിന്നും 2021 ആകുമ്പോൾ SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളിൽ 17.8% വർദ്ധനയും ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23% വർദ്ധനയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് സ. എ എ റഹീം എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സാമൂഹ്യനീതി വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി രാംദാസ് അധാവാലെ നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.

ഇന്ത്യയിൽ ഏറ്റുമധികം SC വിഭാഗക്കാർ അക്രമത്തിനിരയാകുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ്. 2017 ൽ 11444 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021 ആകുമ്പോൾ അത് 14%ത്തിലധികം വർദ്ധിച്ച് 13146 ആയി. ഉത്തർപ്രദേശ് കഴിഞ്ഞാൽ SC വിഭാഗക്കാർ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശിലാണ്. 5892ൽ നിന്ന് 2021 ആകുമ്പോഴേക്കും 7214 ആയി അക്രമങ്ങൾ വർദ്ധിച്ചു. മൂന്നാം സ്ഥാനം ബീഹാറിനാണ്. 2021 ൽ മാത്രം 5842 കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ 2017 ൽ നിന്ന് 2021 ആകുമ്പോഴേക്കും 77% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. എന്നാൽ കേരളത്തിലെ കണക്കുകൾ ആശ്വാസം നൽകുന്നതാണ്. ആയിരത്തിൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്നതും ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോൾ ഏറെ മുന്നിലുമാണ് കേരളത്തിൻ്റെ സ്ഥാനം.

ST വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും രാജ്യത്ത് വർദ്ധിച്ചു വരികയാണ്. 2017 ൽ നിന്നും 2021 ആകുമ്പോഴേക്കും 23% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവുമധികം ആൾക്കാർ ആക്രമിക്കപ്പെടുന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ്. 2017ൽ 2289 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021 ആകുമ്പോഴേക്കും അത് 14% വർദ്ധിച്ച് 2627 ആയി. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. അശോക് ഗെഹ്ലോട്ടിൻ്റെ ഭരണകാലത്ത് സംസ്ഥാനത്ത് ST വിഭാഗത്തിന് നേരെയുള്ള അക്രമത്തിൽ 115%ലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയും കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഡും ST വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ മുന്നിട്ട് നിൽക്കുന്നു.

അതോടൊപ്പം ജാർഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ദുരഭിമാനക്കൊലയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.2021 വരെയുള്ള വിവരങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതിന് ശേഷമുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും മന്ത്രി മറുപടിയിൽ സൂചിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്. 2021ന് ശേഷം രാജ്യത്ത് ഡാറ്റകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയ കേന്ദ്ര സർക്കാരിന് ' ഡാറ്റ ഫോബിയ' യാണ്. സബ്കാ സാത്ത് സബ്കാ വികാസ് എന്നത് പൊള്ളയായ വാഗ്ദാനമാണെന്നും രാജ്യത്ത് ദളിതർ ആക്രമിക്കപ്പെടുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്ന സമീപനമാണ് നരേന്ദ്രമോദിയും ബിജെപി സർക്കാരും സ്വീകരിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

എല്‍ഡിഎഫിന്‍റെ അടിത്തറയാകെ തകര്‍ന്നു പോയി എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫിനെതിരായി വർ​ഗീയ ശക്തികളും യുഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ച്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷമുള്ള പ്രഥമ പരിശോധനയില്‍ തന്നെ വര്‍​ഗീയ ശക്തികള്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യോജിച്ച്‌ നിന്നിട്ടുണ്ട്‌ എന്ന് കാണാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും

സ. പിണറായി വിജയൻ

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും.

തദ്ദേശ തെരഞ്ഞെടുപ്പ്; തിരിച്ചടികളെ അതിജീവിച്ച്‌ തിരുത്തി മുന്നേറിയ ചരിത്രം ഇടതുപക്ഷത്തിനുണ്ട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് ഉണ്ടായിരിക്കുത്. അവ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇതിനുമുമ്പും തിരുത്തലുകള്‍ വരുത്തിക്കൊണ്ടാണ്‌ തിരിച്ചടികളെ അതിജീവിച്ച്‌ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച്‌ എല്‍ഡിഎഫ്‌ മുന്നോട്ടുപോയിട്ടുള്ളത്‌.

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.