Skip to main content

മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ

കേന്ദ്ര ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായി. വർഗീയത വളർത്തുക മാത്രമാണ്‌ കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സർവമേഖലയിലും രാജ്യത്ത്‌ ജനജീവിതം ദുസ്സഹമായി. കാർഷികമേഖല പാടെ തകർന്നു.

കോർപറേറ്റുകളുടെ വായ്‌പകൾ 12.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയപ്പോൾ കർഷകരുടെ വായ്‌പയിൽ ഒരു രൂപപോലും കുറച്ചില്ല. വീണ്ടും വൻകിടക്കാരുടെ 2.25 ലക്ഷം കോടി കൂടി എഴുതിത്തള്ളാനാണ്‌ ശ്രമിക്കുന്നത്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില എത്രയോ ഇരട്ടിയായി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി എടുത്തുകളഞ്ഞു. തൊഴിലുറപ്പ്‌ തൊഴിൽ പോലും വെട്ടിക്കുറച്ചു.

രാജ്യത്തെ സംഘർഷങ്ങളുടെ ഭൂമികയാക്കിമാറ്റി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാധാനം തകർന്നു. ജനങ്ങൾ സഹോദരന്മാരെപ്പോലെ കേരളത്തിൽ കഴിയുന്നത്‌ നാടിന്‌ ഒരു ഇടതുപക്ഷ മനസ്സുള്ളതുകൊണ്ടാണ്‌. അത്‌ തകർക്കാൻ ഒരു വർഗീയവാദികളെയും അനുവദിക്കില്ല.

കേരളത്തിലെ ജനകീയ സർക്കാരിനെ തകർക്കുകയാണ്‌ കേന്ദ്ര ഭരണക്കാരുടെ ലക്ഷ്യം. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട സാമ്പത്തിക വിഹിതം തടഞ്ഞതിനു പുറമെ കടമെടുക്കാനുള്ള അനുവാദവും നിഷേധിച്ചു. എന്നാൽ ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ്‌ നിശ്ശബ്‌ദതപാലിച്ച്‌ ബിജെപിക്ക്‌ ഒപ്പമാണ്‌. ഓണത്തിന്‌ കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്ന്‌ യുഡിഎഫ്‌ പ്രചാരണം നടത്തി.

സാമ്പത്തികമായി കേരളത്തെ വരിഞ്ഞുമുറക്കുമ്പോഴും സംസ്ഥാന സർക്കാർ ജനക്ഷേമത്തിൽ നിന്ന്‌ പിൻമാറിയില്ല. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങളെ നാം എല്ലാവരും ഒറ്റക്കെട്ടായി നേരിടണം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.