Skip to main content

കേര‍ളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ യുഡിഎഫ് ശബ്ദിക്കുന്നില്ല

കേര‍ളത്തിനെതിരെ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ശബ്ദിക്കാൻ പോലും യുഡി എഫ് എംപിമാർ തയ്യാറായിട്ടില്ല. കേരളത്തിൽ ഒന്നും നടക്കില്ല എന്ന പ്രതീതിയാണ് യുഡിഎഫ് ഉണ്ടാക്കിയത്. എന്നാലിപ്പോൾ കേരളത്തിൽ ദേശീയ പാത വികസനം പൂർത്തിയാവാൻ പോവുകയാണ്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി വന്നു, മലയോര ഹൈവേ, തീരദേശ ഹൈവേ പദ്ധതികൾ നടന്നു കൊണ്ടിരിക്കുന്നു,
ജലപാത പദ്ധതി മുന്നോട്ട് പോവുന്നു, ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചു, ഡിജിറ്റൽ സയൻസ് പാർക്ക് വരുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിലാണ് പ്രാവർത്തികമാകുന്നത്.

അതേസമയം, സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധനാണ് കോൺഗ്രസിന് ബുദ്ധി ഉപദേശിക്കുന്നത്. ഈ കൂട്ടർ ഇടതുപക്ഷത്തിനെതിരെ കഥകൾ മെനയുകയാണ്. എല്ലാതരത്തിലും സർക്കാരിനെ അവഹേളിക്കുക എന്നതാണ് ഇക്കൂട്ടരുടെ ഉദ്ദേശം. അതിനായി ഒരു ഏജൻസി സന്നാഹങ്ങള്‍ ഒരുക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.