Skip to main content

പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ കേരളത്തിൽ വിലപ്പോകുമെന്ന് രാജീവ് ചന്ദ്രശേഖർ കരുതണ്ട

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ട്, "എൻറെ അത്രയും സെക്കുലർ ആരുണ്ട്" എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്! ആർഎസ്എസിന് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന റാഡിക്കലൈസേഷനെയാണ് ഞാൻ എതിർക്കുന്നത് എന്ന്!
ഇന്ത്യയുടെ മതേതരത്വം അതിൻറെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ചന്ദ്രശേഖർ അംഗമായ മന്ത്രിസഭ. ആ രാഷ്ട്രീയത്തെ പ്രീതിപ്പെടുത്താനാണ് ഇന്നലെ അദ്ദേഹം ശ്രമിച്ചത്. കേരളത്തിലെ മതേതരത്വത്തെ തകർത്ത് തങ്ങൾക്ക് ഇടം ഉണ്ടാക്കാനാവുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
വർഗീയതയാൽ ഇതരമതക്കാരെയും താണജാതിക്കാരെന്ന് വിളിക്കുന്നവരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന, മഹാത്മാഗാന്ധിയെ കൊന്നതിൻറെ ചോരക്കറ പേറുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ "റാഡിക്കലൈസ്ഡ്" സംഘടനയാണ് ആർഎസ്എസ്.
കേരളത്തിലെ വിവേകമുള്ള ജനങ്ങളെ രാജീവ് ചന്ദ്രശേഖറിന് പറ്റിക്കാനാവുമെന്നു കരുതരുത്. കേരളമുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോകുമെന്നും രാജീവ് ചന്ദ്രശേഖർ കരുതണ്ട.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.