Skip to main content

സീതാറാം യെച്ചൂരിയടക്കമുള്ളവരുടെ ഫോൺ ചോർത്താനുള്ള കേന്ദ്രസർക്കാർ ശ്രമം രാഷ്ട്രീയ ഭീകരത

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടേതടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാർടികളുടെ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഭരണകൂട പിന്തുണയുള്ള ഹാക്കർമാർ ചോർത്താൻ ശ്രമിക്കുകയാണ്. ഇത്‌ വെറും ഊഹാപോഹമല്ല, ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ് സന്ദേശങ്ങൾ അവർക്ക് ലഭിച്ചു. ഇത്‌ തീർച്ചയായും ഞെട്ടിക്കുന്ന വാർത്തയാണ്.

ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടും അവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച് രഹസ്യങ്ങൾ ചോർത്തിയും വരുതിയിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ ഹാക്കർമാരെ വച്ച് ചാരപ്രവർത്തനം നടത്തുന്നു എന്ന് ഒരു വിദേശ കമ്പനി മുന്നറിയിപ്പ് നൽകുന്ന അവസ്ഥ സത്യത്തിൽ ഭീതിദമാണ്. സാമാന്യ ജനാധിപത്യ മര്യാദ പോലും കാണിക്കാത്ത കേന്ദ്രസർക്കാരിന്റെ തെമ്മാടി ഭരണം സൃഷ്ടിച്ചിരിക്കുന്ന ഭീകരമായ അന്തരീക്ഷത്തിലേക്കാണ് ഇത്‌ വിരൽ ചൂണ്ടുന്നത്.

തീവ്രവർഗ്ഗീയ സ്വേച്ഛാധിപത്യ ഭരണം നിലനിർത്താൻ വേണ്ടി ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ഏതറ്റം വരെ പോകാനും തയ്യാറാണെന്നത് ഇതിലൂടെ വ്യക്തമാക്കുകയാണ്.

പ്രതിപക്ഷത്തിന്റെ ഐക്യപ്രസ്ഥാനത്തെ പേടിച്ച് പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി വേട്ടയാടാനുള്ള ശ്രമമാണിത്.

ഇത്തരത്തിൽ നടത്തുന്ന ഹാക്കിങ് ശ്രമങ്ങൾ വിജയിച്ചാൽ ഭീമ കൊറേഗാവ് കേസിൽ സംഭവിച്ചതുപോലെ ഫോണിലും മറ്റും വ്യാജമായി തെളിവുകൾ നിക്ഷേപിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കിലാക്കാനും കഴിയും. ഈ ഭീകര ഭരണത്തിൽ അങ്ങനെ സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേരളത്തിലെ സൗഹാർദപരമായ അന്തരീക്ഷം തകർക്കാൻ വേണ്ടി നടന്ന നീക്കങ്ങൾ നാമെല്ലാവരും കണ്ടതാണ്. വർഗ്ഗീയ വിഷം നിരന്തരം ചീറ്റിയും ചരിത്രം വളച്ചൊടിച്ച് വ്യാജ ബോധം നിർമിച്ചും ജനങ്ങളെ തമ്മിലടിപ്പിച്ചും എതിരെ ഉറർന്നുവരുന്ന ശബ്ദങ്ങളെ അടിച്ചമർത്തിയും ജനാധിപത്യത്തെ കശാപ്പു ചെയ്തും ആധുനിക ഇന്ത്യൻ റിപബ്ലിക്കിനെ നൂറ്റാണ്ടുകൾ പിന്നിലോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങൾ അതിശക്തമായി നടന്നുകൊണ്ടിരിക്കുമ്പോൾ അതിനെ എതിർക്കേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.