Skip to main content

സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി

യുഡിഎഫ് എംപിമാർ കേരള ജനതയെ ഒരിക്കൽക്കൂടി വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ധനമന്ത്രാലയത്തിന്‌ യോജിച്ച്‌ നിവേദനം നൽകുന്നതിൽനിന്ന്‌ യുഡിഎഫ്‌ എംപിമാർ വീണ്ടും ഒഴിഞ്ഞുമാറി. ഒരാഴ്‌ച കാത്തശേഷം ഇന്നലെ എൽഡിഎഫ്‌ എംപിമാർ ധനമന്ത്രി നിർമല സീതാരാമനെ കണ്ട്‌ നിവേദനം നൽകി. കഴിഞ്ഞ സമ്മേളനകാലത്തും യുഡിഎഫ്‌ എംപിമാർ സംസ്ഥാനതാൽപര്യം മാനിക്കാതെ ഇതേനിലപാട്‌ സ്വീകരിച്ചിരുന്നു.

തടഞ്ഞുവച്ചിരിക്കുന്ന ഗ്രാന്റുകൾ ഉടൻ നൽകുക, കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ പിൻവലിക്കുക, ദേശീയപാത നിർമാണത്തിനായി കേരളം ചെലവിട്ട തുകകൂടി പരിഗണിച്ച് സമയബന്ധിതമായി അധിക വായ്‌പയെടുക്കാൻ അനുവദിക്കുക, യുജിസി ശമ്പളപരിഷ്‌കാരം നടപ്പാക്കാനുള്ള കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം കേരള എംപിമാർ മുഴുവൻ യോജിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഉണ്ടായ ഈ ധാരണയുടെ അടിസ്ഥാനത്തിൽ നിവേദനം തയ്യാറാക്കി കഴിഞ്ഞയാഴ്‌ച യുഡിഎഫ്‌ എംപിമാർക്ക്‌ കൈമാറി. സംസ്ഥാന സർക്കാരിനെ പ്രശംസിക്കുന്ന ഭാഗമുണ്ടെന്ന്‌ ആരോപിച്ച്‌ രണ്ട്‌ ദിവസത്തിനുശേഷം യുഡിഎഫ്‌ എംപിമാർ നിവേദനം മടക്കിനൽകി. ഈ ഭാഗം ഒഴിവാക്കി വീണ്ടും നൽകി. എന്നാൽ ഇതും രണ്ട്‌ ദിവസം കയ്യിൽവച്ചശേഷം സംസ്ഥാന ധനവകുപ്പിനെ കുറ്റപ്പെടുത്തുന്ന വരികൾ ചേർത്താൽ മാത്രമേ നിവേദനം നൽകാൻ സഹകരിക്കൂ എന്ന് യുഡിഎഫ്‌ എംപിമാർ ശഠിച്ചു. സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിന്‌ വിരുദ്ധമായ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അറിയിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ചേർന്ന്‌ ധനമന്ത്രി നിർമലാ സീതാരാമനെ കണ്ട് നിവേദനം സമർപ്പിച്ചു. എൽഡിഎഫ്‌ എംപിമാരയ എളമരം കരീം, ബിനോയ്‌ വിശ്വം, ജോസ്‌ കെ മാണി, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്‌, എ എ റഹിം, പി സന്തോഷ്‌കുമാർ, എ എം ആരിഫ്‌, തോമസ് ചാഴികാടൻ എന്നിവർ സംയുകതമായാണ് നിവേദനം സമർപ്പിച്ചത്.

സങ്കുചിത രാഷ്ട്രീയ ചിന്തകൾക്ക് അടിമപ്പെട്ട് സംസ്ഥാനത്തിന്റ വികസന സ്വപ്നങ്ങൾക്ക് തുരങ്കംവെക്കുന്ന നയമാണ് യുഡിഎഫ് എംപിമാർ സ്വീകരിച്ചുവരുന്നത്. കേരളത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായ ആരോപണങ്ങളും നിരന്തരമായി ഇവർ പാർലമെന്റിൽ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ നിലയിൽ കേരള ജനതയെ പിന്നിൽ നിന്നും കുത്തുന്ന നിലപാട് യുഡിഎഫ്‌ എംപിമാർ അവസാനിപ്പിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.