Skip to main content

കേരള താൽപര്യത്തിനു വിരുദ്ധമാണ് യുഡിഎഫ് എംപിമാരുടെ പെരുമാറ്റം

കേന്ദ്ര അവഗണനക്കെതിരായ കേരളത്തിൻ്റെ പൊതു നിവേദനത്തിൽ ഒപ്പിടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപി മാർ തയ്യാറായില്ല. പകരം കേരളത്തെ കുറ്റപ്പെടുത്തുന്ന നിവേദനം കേന്ദ്രത്തിന് നൽകാനാണ് യുഡിഎഫ് എം പി മാർ തയ്യാറായത്.

കേന്ദ്ര അവഗണനക്കെതിരെ നിവേദനം നൽകാൻ എംപി മാരുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ യുഡിഎഫ് എം പി മാർ തീരുമാനം അട്ടിമറിച്ചു. നിവേദനത്തിൽ ഒപ്പിടാൻ യുഡിഎഫ് എം പി മാർ തയ്യാറായില്ല. എന്നാൽ കേരളത്തെ കുറ്റപ്പെടുത്തുന്ന മറ്റൊരു നിവേദനം യുഡിഎഫ് എംപി മാർ കേന്ദ്രത്തിന് നൽകി. കേരള താൽപര്യത്തിനു വിരുദ്ധമാണ് എംപിമാരുടെ പെരുമാറ്റം.

സംസ്ഥാനത്തെ ബോധപൂർവ്വം കേന്ദ്ര സർക്കാർ ധനപ്രതിസന്ധിയിലാക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചു. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം മറ്റ് ചില സംസ്ഥാനങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്. കേരളത്തിന് അവകാശപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതായിരുന്നു നിവേദനം. അതിൽ രാഷ്ട്രീയ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.