Skip to main content

പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യപ്പെടുക

ബെത്ലഹേമിലെ പുൽക്കൂട്ടിൽ കിടക്കുന്ന ഉണ്ണിയേശുവിന്റെ രൂപം നമ്മുടെയെല്ലാം മനസ്സിൽ ഉയർന്നുവരുന്നകാലമാണ് ക്രിസ്തുമസ്സിന്റേത്. എന്നാൽ ഇന്ന് ബത്ലഹേം ഉൾപ്പെടുന്ന പലസ്തീൻ ബോംബിംഗും ഷെല്ലാക്രമണവും കൊണ്ട് നിലവിളികളുയരുന്ന, ചോരചിതറുന്ന, കബന്ധങ്ങൾ കുന്നുകൂടുന്ന മഹാനരകമായി മാറിയിരിക്കുന്നു. ജീവിക്കുന്ന നരകം എന്നാണ് യുഎൻ പലസ്തീനെക്കുറിച്ച് പറഞ്ഞത്. യുഎൻ പ്രമേയങ്ങൾ പോലും അവഗണിച്ച് കഠോരാക്രമണങ്ങൾ കെട്ടഴിച്ചുവിടുന്ന സയണിസ്റ്റ് - ഇസ്രയേലി ഭരണകൂടമാണ് ഈ മഹാപാതകങ്ങൾക്ക് കാരണം. അവരുടെ പിന്നിൽ നിൽക്കുന്ന യുഎസ്എയും.
പുതുവൽസരത്തിലെങ്കിലും മദ്ധ്യേഷ്യയിൽ യുദ്ധമവസാനിപ്പിച്ച് സമാധാനം വീണ്ടെടുക്കാൻ സാധിക്കുമാറാകട്ടെ എന്ന് ആഗ്രഹിക്കുന്നു. പലസ്തീനിലെ ദേശീയവിമോചനപ്രസ്ഥാനത്തോട് ഐക്യദാർഢ്യം. അതാണ് ഏറ്റവും ഉചിതമായ ക്രിസ്തുമസ് നവവത്സര ആശംസ.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.