Skip to main content

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യൽ

സഹകരണമേഖലയുടെ വളർച്ചയിൽ അസൂയയുള്ള ചിലരുണ്ട്. പല തരത്തിലുള്ള തെറ്റിദ്ധാരണകളാണ്‌ അവരെ നയിക്കുന്നത്. ഒരു സ്ഥാപനത്തിലെ ചിലർ തെറ്റ്‌ ചെയ്‌താൽ അത്‌ നശിച്ചുപോകട്ടെയെന്ന നിലപാട്‌ സർക്കാരിനില്ല. തെറ്റ്‌ ചെയ്‌തവർക്കെതിരായ കർശന നടപടി സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കും. ആരുടെ ഭാഗത്തുനിന്ന്‌ അഴിമതിയുണ്ടായാലും സർക്കാർ പരിരക്ഷയുണ്ടാകില്ല. ഒരു സ്ഥാപനത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നപ്പോൾ സർക്കാർ കർശന നടപടിയെടുത്തു. തെറ്റുകാരനെ മാപ്പുസാക്ഷിയാക്കിയ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ലക്ഷ്യം ചിലരെ രാഷ്ട്രീയമായി തേജോവധം ചെയ്യലാണ്‌.

ചില ദുഷിച്ച പ്രവണതകളുണ്ടാകുന്നത്‌ സഹകരണമേഖലയുടെ വിശ്വാസ്യതയെ ബാധിക്കും. വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടാതെ സംരക്ഷിക്കണം. സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയില്ലാതിരിക്കാൻ സർക്കാരും സഹകരണവകുപ്പും നല്ല രീതിയിൽ ഇടപെടുന്നുണ്ട്‌. നിയമപരമായ രീതിയിലും ചിലർ അഴിമതിക്ക്‌ ശ്രമിക്കും. ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും തെറ്റായ രീതിയിൽ വായ്‌പ കൊടുക്കുന്നത്‌ ഈ ഗണത്തിൽപ്പെടും. ഒറ്റപ്പെട്ടതെങ്കിലും ഇതുപോലുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്‌. ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ ബന്ധുക്കളോ വായ്‌പ എടുത്തിട്ടുണ്ടോ എന്നത്‌ പൊതുയോഗത്തിൽ അവതരിപ്പിക്കണം. ഓഡിറ്റിൽ കുറ്റകരമായ കാര്യങ്ങളുണ്ടെങ്കിൽ പൊലീസിന്‌ കൈമാറുന്നത്‌ കൂടുതൽ കാര്യക്ഷമമാക്കും.

സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കും തമ്മിലുള്ള അനുനിമിഷം ബന്ധപ്പെടാനാകുന്ന സോഫ്‌റ്റ്‌വെയർ പ്രാഥമിക സംഘങ്ങൾക്കാകെ ഉണ്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. കേരളത്തിലെ സഹകരണമേഖലയുടെ വളർച്ച രാജ്യം അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. കേരള ബാങ്ക് രൂപീകൃതമായതോടെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി മാറി. മാതൃക മറ്റു സംസ്ഥാനങ്ങളും പഠിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.