Skip to main content

മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് ഏശില്ല, ഇഡിയുടെ രാഷ്ട്രീയപ്രേരിത നീക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല

ഇഡിയുടെ സമൺസിനു ഞാൻ നൽകിയ മറുപടി എങ്ങനെ കുത്തിത്തിരിപ്പിനുപയോഗിക്കാം എന്ന ഗവേഷണമാണ് ചില മാദ്ധ്യമങ്ങൾ നടത്തുന്നത്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ കുറിച്ചും അതിലൂടെ ലഭിച്ച പണത്തിൻ്റെ വിനിയോഗം സംബന്ധിച്ചും കിഫ്ബി (Kerala Infrastructure Investment Board - KIIFB) വൈസ് ചെയർമാൻ എന്ന നിലയിലും കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും വാങ്ങ്മൂലമുള്ള തെളിവുകൾ (oral evidence) നൽകാൻ ഹാജരാകണമെന്നതാണ് ഇഡി എനിക്കു നൽകിയ സമൻസിൽ പറഞ്ഞിട്ടുള്ളത്.

കിഫ്ബിയിലെ ഈ രണ്ടു പദവികളും ധനമന്ത്രി എന്ന നിലയിൽ വഹിച്ച ex officio പദവികളാണ്. കേരള നിയമസഭ പാസാക്കിയ കിഫ്ബി ആക്ടിൻ്റെ വ്യവസ്ഥകൾ പ്രകാരമാണ് ബോർഡ് (Kerala Infrastructure Investment Board) രൂപീകരിക്കപ്പെടുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും അവരുടെ ഔദ്യോഗിക സ്ഥാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ ബോർഡിൻ്റെ ചെയർമാനും വൈസ് ചെയർമാനുമാകുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ എന്നതും ഇതേപോലെ എക്സ് ഓഫീഷ്യോ പദവിയാണ്. കിഫ്ബി ആക്ട് ഒരു രീതിയിലും ഈ പദവികൾക്ക് പ്രത്യേകമായ എന്തെങ്കിലും അധികാരം നൽകുന്നില്ല. ബോർഡ് റസലൂഷനുകളായിട്ടാണ് കിഫ്ബിയുടെ ഏതു തീരുമാനവും കൈക്കൊള്ളുന്നത്. അതിനാൽ മസാല ബോണ്ട് ഇറക്കുന്നതിൽ എനിക്കു വ്യക്തിപരമായി ഒരു റോളും ഇല്ലാത്തതാണ്.

ഇതാണ് മറുപടിയിലെ 9-ാം ഖണ്ഡികയുടെ ഉള്ളടക്കം. മസാല ബോണ്ട് റിസർവ്വ് ബാങ്ക് അനുമതിയോടെ നിയമ പ്രകാരം ഇറക്കിയതും ചട്ടങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടുള്ളതുമാണ് എന്ന വസ്തുത മറുപടിയിൽ തുടർന്നുള്ള ഖണ്ഡികകളിൽ വിശദീകരിച്ചിട്ടുമുണ്ട്.

ഈ ഖണ്ഡികയിൽ നിന്നും ".........The said Board comprises 17 members which includes the Chief Minister of the State as its chairperson and the Minister for Finance as its Vice chairperson in their official capacity........ " എന്ന വാക്യം എടുക്കുന്നു. അതിനോട് " ........As evident from the other provisions of the KIIFB Act, the decisions of the KIIFB are taken by way of Board resolutions ....." എന്ന പിന്നീടു വരുന്ന ഒരു ഭാഗം ചേർത്തു വെച്ച് ഒരു വ്യാഖ്യാനം ചമയ്ക്കുന്നു.

മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ബോർഡ് എന്ന് ഇഡിയ്ക്കുള്ള മറുപടിയിൽ തോമസ് ഐസക് പറഞ്ഞു എന്ന മട്ടിൽ ഒരു വാർത്ത ചമയ്ക്കുന്നു.

മുഖ്യമന്ത്രിയും ധനമന്ത്രിയും അവരുടെ ഔദ്യോഗിക പദവിയുടെ ഭാഗമായി (in their official capacity) ചെയർമാനും വൈസ് ചെയർമാനുമാണ് എന്നു പറഞ്ഞതിനെ ഈ ദുഷ്ട ലാക്കോടെ പ്രചരിപ്പിക്കുന്നതാണ് ഇവിടത്തെ ഒരു കൂട്ടം മാധ്യമങ്ങളുടെ രീതി.

ഇഡിയ്ക്കു കൊടുത്ത മറുപടിയോട് മെരിറ്റിൽ എന്തെങ്കിലും വിമർശനമുന്നയിക്കാൻ പാങ്ങില്ലാതെ വരുമ്പോൾ കുന്നായ്മയും കുത്തിത്തിരിപ്പും. അതാണ് ലൈൻ.

ഇതൊന്നും കൊണ്ട് ഇഡിയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കാനാവില്ല എന്നു മാത്രം പറയട്ടെ !
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.