Skip to main content

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്‌. തിരുവനന്തപുരത്തെ കോൺഗ്രസ്–ബിജെപി അവിശുദ്ധ ബന്ധത്തിന്റെ കൃത്യമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിന് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറുപടി പറയണം. ഒരു ഭാഗത്ത്‌ ബിജെപിയോട്‌ ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത്‌ എസ്ഡിപിഐയും കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ്‌ പ്രത്യക്ഷത്തിൽതന്നെ ബിജെപി കോൺഗ്രസ്‌ സ്ഥാനാർഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം? കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. വളഞ്ഞ വഴിയിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാൻ വേണ്ടിയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കുവേണ്ടി പരിശ്രമിക്കുന്നത്‌. കേരളത്തിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാൾ കോൺഗ്രസിനെ സഹായിക്കുന്നതാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗ്രസ്‌ ജയിച്ചാൽ തങ്ങൾക്ക്‌ വരും എന്ന ഉറപ്പാണ്‌ അതിനു കാരണം.

ബിജെപിക്ക്‌ രണ്ടക്ക സീറ്റു കിട്ടുമെന്നാണ്‌ കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്‌. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ്‌ ജയിക്കുമെന്നു പറഞ്ഞാൽ പരിഹാസ്യമാകുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതുകൊണ്ടാണ്‌ രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്‌. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അത്‌ ബിജെപിക്ക്‌ കിട്ടും എന്നാണ് പറയുന്നതിന്റെ അർഥം.
 

കൂടുതൽ ലേഖനങ്ങൾ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ വിജയമായത് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്ക് വൻ വിജയമായത് ഭാവി രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്. മോദി ഭരണത്തിൻ കീഴിൽ സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുസ്സഹമായി എന്നതിന്റെ പ്രതിഫലനംകൂടിയാണ് പണിമുടക്കിന് അനുകൂലമായി അവർ നടത്തിയ പ്രതികരണം.

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകർക്കുന്നതിനുള്ള നടപടികളാണ്‌ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഗവർണമാരെ ഉപയോഗപ്പെടുത്തിയും സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കാനും കാവിവൽക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടുകയാണ്‌ കേന്ദ്ര സർക്കാർ ഇപ്പോൾ നിലപാടുകൾ സ്വീകരിക്കുന്നത്‌.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.