Skip to main content

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്‌. തിരുവനന്തപുരത്തെ കോൺഗ്രസ്–ബിജെപി അവിശുദ്ധ ബന്ധത്തിന്റെ കൃത്യമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിന് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറുപടി പറയണം. ഒരു ഭാഗത്ത്‌ ബിജെപിയോട്‌ ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത്‌ എസ്ഡിപിഐയും കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ്‌ പ്രത്യക്ഷത്തിൽതന്നെ ബിജെപി കോൺഗ്രസ്‌ സ്ഥാനാർഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം? കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. വളഞ്ഞ വഴിയിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാൻ വേണ്ടിയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കുവേണ്ടി പരിശ്രമിക്കുന്നത്‌. കേരളത്തിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാൾ കോൺഗ്രസിനെ സഹായിക്കുന്നതാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗ്രസ്‌ ജയിച്ചാൽ തങ്ങൾക്ക്‌ വരും എന്ന ഉറപ്പാണ്‌ അതിനു കാരണം.

ബിജെപിക്ക്‌ രണ്ടക്ക സീറ്റു കിട്ടുമെന്നാണ്‌ കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്‌. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ്‌ ജയിക്കുമെന്നു പറഞ്ഞാൽ പരിഹാസ്യമാകുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതുകൊണ്ടാണ്‌ രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്‌. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അത്‌ ബിജെപിക്ക്‌ കിട്ടും എന്നാണ് പറയുന്നതിന്റെ അർഥം.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.