Skip to main content

കേരളത്തെ എല്ലാത്തരത്തിലും മോശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നയമാണ് ദ ന്യൂസ് മിനിട്ട് വാർത്തയിലൂടെ വെളിവാകുന്നത്

രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ ന്യൂസ് മിനിട്ട് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നു. പാറമടയുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ ‘തെറ്റായ’ നയങ്ങൾ മണ്ണിടിച്ചിലിന് കാരണമായെന്ന തരത്തിൽ ലേഖനങ്ങൾ എഴുതുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ശാസ്ത്രജ്ഞരെയും ഗവേഷകരെയും അടിയന്തിരമായി അന്വേഷിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് (PIB) നിന്ന് മൂന്ന് വ്യക്തികളെ ബന്ധപ്പെട്ടിരുന്നുവെന്നും അത്തരം ലേഖനങ്ങൾ എഴുതാൻ തയ്യാറുള്ള ശാസ്ത്രജ്ഞരെയോ ഗവേഷകരെയോ പത്രപ്രവർത്തകരെയോ തേടിയാണ് പിബിഐ ഇവരെ ബന്ധപ്പെട്ടതെന്നും ന്യൂസ് മിനിട്ടിൻ്റെ റിപ്പോർട്ട് പറയുന്നു.
നിരവധി പേർ മരിച്ച ഒരു ദുരന്തവും പലരെയും തിരിച്ചറിയാൻ സാധിക്കാതെ ശരീരഭാഗങ്ങളിൽ ഡി എൻ എ സാമ്പിളിൻ്റെ നമ്പർ എഴുതി അവരെ മണ്ണിലേയ്ക്ക് മടങ്ങാൻ അനുവദിക്കേണ്ടിവരുന്ന ദുഃഖകരമായ സാഹചര്യവും നിൽക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾ എന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തെ എല്ലാത്തരത്തിലും മോശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നയമാണ് ഇതിലൂടെ വെളിവാകുന്നത്. റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ന്യൂസ് മിനിട്ട് അഭിനന്ദനമർഹിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.