Skip to main content

വയനാട്‌ ദുരിതബാധിതർക്കായി ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത്‌ ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും. ദുരന്തത്തെ അതിജീവിച്ചെങ്കിലും ഇവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട്‌ പോലും പേടിക്കുന്നവരുണ്ട്‌. അവരെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരണം. പദ്ധതിക്ക്‌ 121 കൗൺസലർമാരുടെ സേവനമുണ്ടാകും. മുമ്പും പ്രകൃതിദുരന്തങ്ങളുണ്ടായപ്പോൾ മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്ര വിപുലമായ പദ്ധതി ഇതാദ്യമായാണ്.

കേരളത്തിലെ ജനങ്ങളുടെ ശരാശരി ആയുർദൈഘ്യം 76 എന്ന മികച്ച നിലയിലാണ്‌. എന്നാൽ ഇത്‌ പൂർണ ആരോഗ്യത്തോടെയുള്ള ജീവിതമാണോ എന്ന ചോദ്യമുയരുന്നുണ്ട്‌. ഇതിനാണ്‌ ആർദ്രം 2 ഊന്നൽ നൽകുന്നത്‌. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിച്ച്‌, ആരോഗ്യപൂർണമായ ജീവിതം ഉറപ്പാക്കും. പുതിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കേരളം ആർജിച്ചിട്ടുണ്ട്‌. അനീമിയ, സ്‌തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവ കണ്ടെത്തി തടയാൻ വിപുലമായ സ്‌ക്രീനിങ് സെപ്‌തംബറിൽ ആരംഭിക്കുകയാണ്‌.

പകർച്ചവ്യാധി മൂലം ഒരു ദുരന്തംകൂടി ഉണ്ടാകരുതെന്ന കാഴ്‌ചപ്പാടിലാണ്‌ ആരോഗ്യവകുപ്പ്‌ പ്രവർത്തിക്കുന്നത്‌. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിലേക്ക്‌ മലമ്പനി പോലുള്ള രോഗങ്ങൾ വരുന്നുണ്ട്‌. ഇത്‌ തടയാൻ സുശക്തമായ ചില തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഭാഗമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ ജോലി ചെയ്യാൻ വരുന്നവർ ആവശ്യമായ പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.