Skip to main content

പൊലീസിലെ ചില പുഴുക്കുത്തുകൾ സേനയ്ക്കാകെ അപമാനം, അത്തരക്കാർ എത്ര ഉന്നതരായാലും അവരെ സേനയ്ക്കാവശ്യമില്ല

പൊലീസിലെ ചില പുഴുക്കുത്തുകൾ കാരണം സേനയ്ക്കാകെ അത് അപമാനമായി മാറുകയാണ്. ഇത്തരക്കാരെ പൊലീസ് സേനയ്ക്കാവശ്യമില്ല. കൃത്യനിർവഹണത്തിൽ നിന്നും മുഖം തിരിഞ്ഞ് നിൽക്കുന്ന ഉദ്യോഗസ്ഥരെ ഒരുതരത്തിലും സേനയിൽ തുടരാൻ അനുവദിക്കില്ല. അത്തരക്കാരെ സേനയിൽ നിന്നും പുറത്താക്കും.

ഏതൊരു സാഹചര്യത്തിലും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും പ്രവർത്തിക്കുന്നവരാണ് പൊലീസ്. മുൻപൊക്കെ കേരളത്തിൽ ഇടയ്ക്കിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്ന് എവിടെയും അതുണ്ടാവുന്നില്ല. അതിൽ പൊലീസിന് സുപ്രധാന പങ്കുണ്ട്. സമൂഹത്തിൽ നടക്കുന്ന പല അക്രമങ്ങളും തടയാനും നിയന്ത്രിക്കാനും പൊലീസിന് സാധിക്കുന്നുണ്ട്. തെളിയിക്കപെടാനാകാത്ത എത്രയോ കുറ്റകൃത്യങ്ങൾ തെളിയിക്കാനായി. ലഹരി, മയക്കുമരുന്ന് റാക്കറ്റുകൾ ഇല്ലാതാക്കാനുള്ള മാതൃകാപരമായ ഇടപെടലുകൾ കേരള പൊലീസ് നടത്തുന്നുണ്ട്.

കുറ്റവാളികൾ ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആർജവം ഇന്ന് പൊലീസിനുണ്ട്. അതിനാൽ ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസം വർധിച്ചു. അതേസമയം ഇത്തരം പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കും. അത്തരക്കാരെ പൊലീസിന് ആവശ്യമില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത്. കഴിഞ്ഞ എട്ട് വർഷത്തിൽ 108 പേരെയാണ് ഇത്തരത്തിൽ പുറത്താക്കിയിട്ടുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.