Skip to main content

ചെറുകിട വിമാന കമ്പനികൾക്കുള്ള ഹബ്ബാകാൻ സിയാൽ സൗകര്യമൊരുക്കും

ചെറുനഗരങ്ങളിലേക്ക്‌ സർവീസ്‌ നടത്താൻ സഹകരണം ആരാഞ്ഞ്‌ നിരവധി പുതിയ എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ട്. റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിക്കുന്നമുറയ്‌ക്ക്‌ അത്തരം ചെറുകിട വിമാനക്കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ്‌ എന്നനിലയിൽ പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കും. സാമൂഹ്യപ്രതിബദ്ധത ഉയർത്തി യാത്രക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ വികസനപ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്‌തുവരികയാണ്. 550 കോടി ചെലവിട്ടുള്ള രാജ്യാന്തര ടെർമിനൽ വികസനമാണ്‌ ഏറ്റവും പ്രധാനം. മൂന്നുവർഷത്തിനുള്ളിൽ ഇത്‌ പൂർത്തിയാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടു.

സംസ്ഥാന സർക്കാർ പ്രധാന നിക്ഷേപക സ്ഥാനത്തുള്ള കോർപറേറ്റ്‌ സ്ഥാപനമാണ്‌ സിയാൽ. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലെ സ്ഥാപനങ്ങളെ പൂർണമായും സ്വകാര്യമേഖലയ്‌ക്ക്‌ തീറെഴുതണമെന്ന വാദം ശക്തമാകുന്ന കാലമാണിത്‌. എന്നാൽ, സംസ്ഥാനത്ത്‌ നടപ്പാക്കിയ ഈ മോഡൽ അനുകരണീയമായ ഒന്നാണെന്ന്‌ എല്ലാവരും സമ്മതിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുമ്പോൾ അത്‌ ഏറ്റെടുത്ത്‌ നടത്തുന്ന സമീപനമാണ്‌ സംസ്ഥാന സർക്കാരിന്റേത്‌. ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്തുകയാണ്‌ ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്‌. വിമാനത്താവള സ്വകാര്യവൽക്കരണം വലിയതോതിലാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. സ്വകാര്യ ഓപ്പറേറ്റർമാർക്ക്‌ കൈമാറിയ പല വിമാനത്താവളങ്ങളും സാധാരണ യാത്രക്കാർക്ക്‌ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നു. എന്നാൽ, സംസ്ഥാന സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും കാണാനാകില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ യൂസർ ഡെവലപ്‌മെന്റ്‌ ഫീസ്‌, പാർക്കിങ്‌ ലാൻഡിങ്‌ ഫീസ്‌ എന്നിവയെല്ലാം സിയാലിന്റെ പ്രത്യേകതയാണ്‌. എയ്‌റോ ലോഞ്ച്‌ യാഥാർഥ്യമാക്കിയതിലൂടെ വിമാനത്താവളം വികസനയാത്രയിൽ പുതിയ കാൽവയ്‌പ്‌ നടത്തിയിരിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.