Skip to main content

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ്‌ 27ന് ബീഫ് കഴിച്ചു എന്നാരോപിച്ച് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അക്രമികൾ കൊലപ്പെടുത്തി. ആഗസ്റ്റ്‌ 24ന് പശുവിനെ കടത്തി എന്ന് തെറ്റിദ്ധരിച്ച് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വെടിവച്ച് കൊന്നു.

ഈ സാഹചര്യത്തിൽ "പശുസംരക്ഷണക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല" എന്ന് ഹരിയാന മുഖ്യമന്ത്രി നയബ് സിംഗ് സൈനി പറഞ്ഞതാണ് ഏറെ അതിശയകരം. ഇത് പശുക്കടത്തിന്റെ പേരിൽ ആൾക്കാരെ കൊല്ലാനുള്ള ആഹ്വാനം നൽകലല്ലാതെ മറ്റൊന്നുമല്ല.

ഹരിയാനയിൽ മാത്രമല്ല, ബീഫ് കൈവശം വച്ചു എന്നാരോപിച്ച് ദിവസങ്ങൾക്കു മുൻപ് വയോധികനായ ഒരു മനുഷ്യനെ ട്രെയിനിൽ വച്ച് ആക്രമിച്ചത് മഹാരാഷ്ട്രയിലാണ്. പശുക്കടത്ത് ആരോപിച്ച് മാസങ്ങൾക്കുമുൻപ് മൂന്ന് യു പി സ്വദേശികളെ ഗോരക്ഷാഗൂണ്ടകൾ കൊലപ്പെടുത്തിയത് ഛത്തീസ്‌ഗഡിലാണ്.

സത്യത്തിൽ പശുവല്ല പ്രശ്നമെന്നും പശുവിനെ മുൻനിർത്തി നടത്തുന്ന തീവ്രവർഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവുമാണ് ഇതെന്ന് വ്യക്തമാണ്. വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീർ, ഝാർഖണ്ഡ്‌ സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ള സംഘപരിവാർ അജണ്ടയാണ് ഇതിന് പിന്നിൽ.

ജനങ്ങളുടെ ഭക്തിയെ ചൂഷണംചെയ്തും തീവ്ര വർഗീയ ചേരിതിരിവുകൾ സൃഷ്ടിച്ചും കള്ളങ്ങളിൽ അഭിരമിച്ചുമാണ് ബിജെപിയുടെ വളർച്ച. ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബി ജെ പി രാഷ്ട്രീയപ്രവർത്തനരീതി മൂന്നാം മോദി സർക്കാരും തുടരുകയാണ്.

മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച ഇടപെടലിലൂടെ ഉയർന്നുവരുന്ന ജനകീയ മുന്നേറ്റത്തിനു മാത്രമേ ഇവയെ ചെറുക്കാനാവൂ.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.