Skip to main content

രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിൽ

രാജ്യത്ത്‌ ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത്‌ കേരളത്തിലാണ്. വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം. ദേശീയതലത്തിൽ വിലക്കയറ്റത്തെ ഗൗരവമായി കാണുന്നില്ല. എന്നാൽ, ബദൽ മാതൃക തീർത്താണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. ജൂണിൽ പുറത്തുവന്ന കണക്കിൽ രാജ്യത്ത്‌ പണപ്പെരുപ്പം അഞ്ചു ശതമാനമാണ്‌ വർധിച്ചത്‌. വിലക്കയറ്റം 9.4 ശതമാനവും. തുടർച്ചയായ എട്ടാം മാസവും ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം എട്ടു ശതമാനവും പച്ചക്കറി വിലക്കയറ്റം 30 ശതമാനവും കൂടുതലാണ്‌. പത്തു വർഷത്തിനിടെ പന്ത്രണ്ടു തവണ ഇന്ധനനികുതി വർധിപ്പിച്ചു. പാചകവാതക സബ്‌സിഡി പേരിനു മാത്രമായി. കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചു. പൊതുവിതരണ അടങ്കലിൽ 9000 കോടി കുറച്ചു.

ഈ സാഹചര്യത്തിലാണ്‌ കേരളം ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നത്‌. ഇതിന്റെ തുടർച്ചയാണ്‌ ഓണക്കാലത്ത്‌ സപ്ലൈകോ വഴിയുള്ള ഇടപെടൽ. പതിമൂന്ന്‌ ഇനം നിത്യോപയോഗ സാധനം സബ്‌സിഡി നിരക്കിലും ഇരുനൂറിൽ പരം പ്രധാന ബ്രാൻഡുകളുടെ ഉൽപ്പന്നം 45 ശതമാനം വിലക്കുറവിലുമാണ്‌ സപ്ലൈകോ വഴി നൽകുന്നത്‌. വയനാട്ടിലെ ദുരന്ത സാഹചര്യത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമാണ്‌ മാറ്റിവച്ചത്‌. മറ്റ്‌ ആഘോഷങ്ങൾക്കൊന്നും വിലക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.