Skip to main content

സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാത്ത പൊതുമേഖല ബാങ്കുകൾ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ നിന്നുകൊടുക്കുന്നു

മൊത്തം 62,000 കോടി രൂപ കിട്ടാക്കടമുള്ള പത്ത് കമ്പനികളെ വെറും 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വാർത്ത പുറത്തു വന്നിരിക്കുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വലിയ ഇളവുകൾ വാഗ്ദാനം നൽകിയാണ് ഇത് യാഥാർഥ്യമാക്കിക്കൊടുത്തത്.
7,795 കോടി കുടിശ്ശികയുള്ള HDIL-നെ അദാനി വാങ്ങുന്നത് 285 കോടി മാത്രം നൽകിയാണ് കിഴിവ് 96%. 1,700 കോടി ബാധ്യതയുള്ള റേഡിയസ് എസ്റ്റേറ്റ്സ് വെറും 76 കോടി രൂപയ്ക്ക്, ഏതാണ്ട് 96% കിഴിവിൽ അദാനി ഏറ്റെടുത്തു. അദാനി ഗ്രൂപ്പും രാജ്യം ഭരിക്കുന്ന രാഷ്ട്രീയവലതുപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ വഴി കോർപ്പറേറ്റ് ഭീമന്മാർ നേടിയെടുക്കുന്ന ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഇടതുപക്ഷം എല്ലാക്കാലവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമവും നടത്താൻ ബി ജെ പി സർക്കാരിന് കഴിയുന്നില്ല. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുനിമിഷം വർധിക്കുകയാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാണ്.
പൊതുമേഖലാ ബാങ്കുകളുടെ പണം എന്നാൽ രാജ്യത്തെ ജനങ്ങളുടെ പണമാണ്. സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാൻ മടിക്കുന്ന ബാങ്കുകളാണ് ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ സ്വയം നിന്നുകൊടുക്കുന്നത്. വിജയ് മല്യയെപ്പോലെയുള്ളവർ ആയിരക്കണക്കിന് കോടി വെട്ടിച്ച് മുങ്ങിയപ്പോഴും പോയത് രാജ്യത്തെ ജനങ്ങളുടെ പണമാണ്. രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാർക്ക് ചോർത്തിക്കൊടുക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത കാഴ്ചയാണിത്.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.