Skip to main content

മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ്‌ നേതാക്കളുടെ ആക്ഷേപം ഗൂഢാലോചന, തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌

കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ഒന്നായി മുഖ്യമന്ത്രിക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണ്. ചില മാധ്യമ മുതലാളിമാർ പണം സമ്പാദിക്കാൻ വ്യാജ വാർത്തകൾ ചമയ്‌ക്കുകയാണ്‌. ഇവരും ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണ്. ഹിന്ദു വർഗീയതയ്‌ക്കും ആർഎസ്‌എസിനുമെതിരെ പതിറ്റാണ്ടുകളായി പ്രതിരോധം തീർക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. ഇതിന്‌ നേതൃത്വം നൽകിയ ആളാണ്‌ മുഖ്യമന്ത്രി സ. പിണറായി വിജയൻ. വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇരുന്നൂറിലധികം പ്രവർത്തകരുടെ ജീവൻ സിപിഐ എമ്മിന്‌ നഷ്ടപ്പെട്ടിട്ടുണ്ട്.

ആർഎസ്‌എസുമായി വോട്ട്‌ കച്ചവടം നടത്താത്ത ഒരാളും കോൺഗ്രസ്‌ നേതൃത്വത്തിലില്ല. 16 മാസം മുമ്പ്‌ നടന്ന എഡിജിപിയുടെ സന്ദർശനം ഇന്നലെ നടന്ന മട്ടിൽ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവ്‌ അന്യഗ്രഹ ജീവിയാണ്‌. കേരളവിരുദ്ധനായ ഗവർണർക്ക്‌ ഇനിയും തുടരാൻ ആശംസ അർപ്പിക്കുകയാണ്‌ കോൺഗ്രസ്‌ നേതാക്കൾ.

തൃശൂരിൽ കോൺഗ്രസ്‌ മറിച്ച്‌ നൽകിയ വോട്ടിലാണ്‌ ബിജെപി ജയിച്ചത്‌. പത്മജ വേണുഗോപാലിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ ദാനം ചെയ്‌തു. എ കെ ആന്റണിയുടെ മകൻ ബിജെപി സ്ഥാനാർഥിയായി. ദുർബലനായ സ്ഥാനാർഥിയെ നിർത്തിയാണ്‌ ഒ രാജഗോപാലിനെ നേമത്ത് കോൺഗ്രസ് ജയിപ്പിച്ചത്‌.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.