Skip to main content

വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സ. ജോൺ ബ്രിട്ടാസ് 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു

രാജ്യസഭ എംപി സ. ജോൺ ബ്രിട്ടാസ് വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. വയനാട് ദുരന്തത്തെ തീവ്ര പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച കേരള സർക്കാർ തീരുമാനം അംഗീകരിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സ. ജോൺ ബ്രിട്ടാസ് എംപി ഫണ്ടിൽ നിന്ന് പരമാവധി തുകയായ 25 ലക്ഷം അനുവദിച്ചത്

എംപിമാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ടിന്റെ ചട്ടം 8.1 പ്രകാരം കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലോകസഭ, രാജ്യസഭ എംപി മാർക്ക് ഒരു കോടി രൂപ വരെയും, ചട്ടം 8.2 പ്രകാരം അതാത് സംസ്ഥാന സർക്കാരുകൾ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ മാത്രം ലോകസഭ, രാജ്യസഭ എംപി മാർക്ക് 25 ലക്ഷം രൂപ വരെയും ദുരന്ത ബാധിത പ്രദേശത്തെ പുനര്നിർമാണത്തിനും പുനരധിവാസത്തിനുമായി വകയിരുത്തുവാൻ കഴിയും.

ഇതിൻപ്രകാരം കേരളസർക്കാർ 16.08.2024-ൽ വയനാട് ദുരന്തത്തെ രൂക്ഷമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് എംപി മാരുടെ പ്രാദേശിക വികസന പദ്ധതി ഫണ്ട് വിനിയോഗത്തിനുള്ള കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിൽ സംഭാവന നൽകുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയതായി അറിയിച്ചു കൊണ്ടുള്ള കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറലുടെ 05.09.2024- തീയതിയിലെ കത്ത് ഇന്നലെ കേരളത്തിൽ നിന്നുള്ള എംപി മാർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആദ്യ പേരുകാരനായി സ. ജോൺ ബ്രിട്ടാസ് എംപി പരമാവധി തുകയായ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി വകയിരുത്തി ഇന്ന് സംസ്ഥാന അതോറിറ്റിക്ക് നൽകി.

എന്നാൽ ദേശീയ തലത്തിൽ ചട്ടം 8.1 പ്രകാരം വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇത് വരെ കേന്ദ്രം അംഗീകരിക്കാത്തത് കാരണം രാജ്യത്തുടനീളമുള്ള ലോക്സഭ, രാജ്യസഭ എംപിമാർക്ക് തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുവാനുള്ള അവസരമാണ് കേന്ദ്രം തടയുന്നതെന്നും ആയതിനാൽ എത്രയും വേഗം ദേശീയതലത്തിലും വയനാട് ദുരന്തത്തെ രൂക്ഷസ്വഭാവത്തിലുള്ള പ്രകൃതി ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും സ. ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.