Skip to main content

സഖാവ്‌ എം എം ലോറന്‍സിന്റെ വേര്‍പാട്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്‌

ഉന്നതനായ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരിയും, തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളുമായ സഖാവ്‌ എം എം ലോറന്‍സിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, പാര്‍ലമെന്റ്‌ അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.എസ്‌.ആര്‍.ടി.ഇ.എ സംസ്ഥാന പ്രസിഡന്റ്‌, വിവിധ ട്രേഡ്‌ യൂണിയന്‍ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം വിവിധ കാലയളവില്‍ സഖാവ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായും, ജന്മി - നാടുവാഴി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങളിലും സഖാവ്‌ സജീവമായ പങ്കുവഹിച്ചിട്ടുണ്ട്‌. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയനായ സഖാവ്‌ ദീര്‍ഘനാള്‍ തടവറകളില്‍ കഴിയേണ്ടി വന്നിട്ടുണ്ട്‌. സഖാവിന്റെ വേര്‍പാട്‌ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനും, ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്‌ വരുത്തിവച്ചത്‌. സഖാവ് എം എം ലോറന്‍സിന്റെ വിയോഗത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുശോചനം രേഖപ്പെടുത്തുന്നു.
 

കൂടുതൽ ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.