Skip to main content

ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു

ജനാധിപത്യത്തെയും ഫെഡറലിസത്തെയും സാധാരണക്കാരുടെ ജീവിതത്തെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണവാരം സംഘടിപ്പിക്കാൻ സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആഹ്വാനം ചെയ്‌തു. ജനാധിപത്യത്തിനും ഫെഡറലിസത്തിനും എതിരായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ നിർദേശത്തിനെതിരെ പൊതുജനാഭിപ്രായം ഉയർത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും മറ്റ്‌ അവശ്യവസ്‌തുക്കളുടെയും വർധിച്ചുവരുന്ന വില, തൊഴിലില്ലായ്‌മയും അടിസ്ഥാനസേവനങ്ങളുടെ സ്വകാര്യവൽക്കരണവും, സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങൾ എന്നീ വിഷയങ്ങളാണ്‌ പ്രചാരണവാരത്തിൽ ഉയർത്തുക.

പാർലമെന്റ്‌, നിയമസഭകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ ഒരേ സമയം തെരഞ്ഞെടുപ്പ്‌ നടത്താനുള്ള നീക്കം പാർലമെന്ററി ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും. പാർലമെന്റിനും നിയമസഭകൾക്കും അഞ്ച്‌ വർഷ കാലാവധി എന്ന ഭരണഘടനാ ലംഘനമാണിത്‌. ഇതുവഴി എല്ലാ അധികാരവും ഒരു നേതാവിൽ നിക്ഷിപ്‌തമാക്കുന്ന കേന്ദ്രീകൃത ജനാധിപത്യ സംവിധാനം നിലവിൽവരികയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യും.

പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പനവില ഉടൻ കുറയ്‌ക്കണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കൊല്ലം ഏപ്രിലിനുശേഷം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില 18 ശതമാനത്തോളം ഇടിഞ്ഞു. എന്നാൽ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്നത്‌ മോദിസർക്കാർ ഇടപെട്ട്‌ വിലക്കി. ഉയർന്ന ഇന്ധനവില എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിന്‌ ഇടയാക്കി. ഇലക്ടറൽ ബോണ്ട്‌ പദ്ധതി വഴി പണം തട്ടിയെടുത്തെന്ന പരാതിയിൽ ധനമന്ത്രി നിർമല സീതാരാമനെതിരെ ബംഗളൂരു പ്രത്യേക കോടതിയുടെ നിർദേശപ്രകാരം എടുത്ത കേസിൽ ശരിയായ അന്വേഷണം വേണമെന്നും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.