Skip to main content

സംസ്ഥാനത്ത് 2 വർഷത്തിനകം 25,000 സ്റ്റാർട്ടപ്പുകളും 1 ലക്ഷം തൊഴിലും സൃഷ്ടിക്കും

2026ഓടെ 25,000 സ്റ്റാർട്ടപ്പുകൾ തുടങ്ങാനും ഒരുലക്ഷം തൊഴിൽ സൃഷ്‌ടിക്കാനുമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷത്തിൽ ലോകത്തുണ്ടാകുന്ന ജോലികളിൽ കൂടുതലും എസ്‌ടിഇഎം (സയൻസ്‌, ടെക്‌നോളജി, എൻജിനിയറിങ്‌, മാത്തമാറ്റിക്‌സ്‌) മേഖലകളിൽപ്പെട്ടതാകും. എട്ട്‌ വർഷത്തിൽ 5000 പുതിയ സ്റ്റാർട്ടപ്പുകളാണ്‌ ആരംഭിച്ചത്‌. 510 ഐടി കമ്പനികളും ഇക്കാലയളവിൽ പ്രവർത്തനം ആരംഭിച്ചു. 34,000 കോടിയുടെ ഐടി കയറ്റുമതി 90,000 കോടിയിലേക്ക്‌ ഉയർന്നു.

ഐടിക്ക്‌ പുറമേ വ്യവസായമേഖലയിലും കേരളം വളർച്ചയുടെ പാതയിലാണ്‌. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിൽ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയത്‌ അതിന്റെ ഭാഗം. 17 ശതമാനമാണ്‌ ബിസിനസ്‌ വളർച്ച. മെഡിക്കൽ ഉപകരണങ്ങൾക്കായി ലൈഫ്‌ സയൻസ്‌ പാർക്കിന്റെ ഭാഗമായി സ്ഥാപിക്കുന്ന മെഡ്‌സ്‌ പാർക്ക്‌ 2025 മാർച്ചോടെ പൂർണസജ്ജമാകും.

ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ നാടിനുവേണ്ടി ഉപയോഗപ്പെടുത്താനാകണം. തദ്ദേശീയ ഗവേഷണങ്ങളെ ഭാവിക്കായി ഉപയോഗിക്കണം. നവവൈജ്ഞാനിക സമൂഹത്തെ വളർത്തിയെടുക്കാൻ വ്യത്യസ്ത പ്രൊഫഷണൽ മേഖലകളിൽനിന്നുള്ളവരുടെ പിന്തുണയും സഹായവും ഉണ്ടാകണം.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.