Skip to main content

കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. ഉച്ചകോടിയിൽ താൽപ്പര്യപത്രം ഒപ്പിട്ട ആദ്യപദ്ധതിയുടെ കല്ലിടൽ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ നടക്കും. എല്ലാ ജില്ലയിലും ഒരു പദ്ധതിയെങ്കിലും തുടങ്ങും.

ഫെബ്രുവരി 21നും 22നും കൊച്ചിയിൽനടന്ന ഉച്ചകോടി സമാപിച്ചപ്പോൾത്തന്നെ 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചിരുന്നു. ഇരുപതുദിവസം പിന്നിട്ടപ്പോൾ 44,000 കോടിരൂപയുടെ അധിക നിക്ഷേപ സാധ്യത അറിയിച്ച്‌ കൂടുതൽ കമ്പനികളെത്തി. ആകെ 5,59,144 തൊഴിലവസരം പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ 60,000 തൊഴിലവസരംകൂടി ഉണ്ടാകും.

ലഭിച്ച താൽപ്പര്യപത്രങ്ങൾ 50 കോടി രൂപയ്‌ക്കുമുകളിലും താഴെയുമെന്ന്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. 50 കോടിക്കുതാഴെയുള്ള പദ്ധതികളുടെ മേൽനോട്ടം ജില്ലാ വ്യവസായകേന്ദ്രം മാനേജർമാരെ ഏൽപ്പിക്കും. അതിനു മുകളിലുള്ളവയുടെ നടത്തിപ്പിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കും. പദ്ധതികളുടെയാകെ മേൽനോട്ടത്തിന്‌ 16 വിദഗ്‌ധർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. താൽപ്പര്യപത്രങ്ങളുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും യോഗം വെള്ളിയാഴ്‌ച ചേരും. തൊഴിലാളി സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്‌. ഫിക്കി, സിഐഐ തുടങ്ങിയ സംഘടനകളുടെ യോഗവും നടത്തി.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.