Skip to main content

ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണന് ആദരാഞ്ജലി

ആറ് മണിക്കൂർ ജോലിക്കും ആറര രൂപ കൂലിക്കും വേണ്ടി നീണ്ടുരിൽ നടന്ന ഐതിഹാസികമായ കാർഷിക സമരത്തിലെ പോരാളി സ.കുഞ്ഞുമോൾ നാരായണൻ അന്തരിച്ചു. പുത്തൻ കരി പാടശേഖരത്ത് 1971 ഡിസംബർ 26 ന് ജന്മിമാരുടെ കഠാര കുത്തേറ്റ് മരണമടഞ്ഞ അനശ്വര രക്തസാക്ഷികൾ സഖാക്കൾ ആലി, വാവ, ഗോപി എന്നിവരോടൊപ്പം കുത്തേറ്റ ഏഴ് സ്ത്രീ തൊഴിലാളി സഖാക്കളിൽ ഒരാളായിരുന്നു സഖാവ് കുഞ്ഞുമോൾ നാരായണൻ. സഖാവിന്റെ വേർപാടിൽ ഏറെ വേദനാജനകമാണ്. ആദരാഞ്ജലി.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.