Skip to main content

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
വൈദേശികശക്തികളോട് പൊരുതി നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ഈ ദിനം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഈ വേളയിൽ സ്മരിക്കാം.
രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തികളുടെ കാൽക്കീഴിലെത്തിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വർത്തമാനകാല ഭരണാധികാരികൾ കൈക്കൊള്ളുന്നത്. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ വിലക്കുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്താൻപോലും സാധിക്കാത്ത വിധത്തിൽ ഭരണാധികാരികൾ സാമ്രാജ്യത്വ വിധേയത്വം പുലർത്തുന്ന കാഴ്ചയ്ക്കാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ജാതിമത വ്യത്യാസങ്ങൾ മറന്നും എല്ലാവിധ എതിർവരമ്പുകളെയും അതിജീവിച്ചും രാജ്യം ഒറ്റക്കെട്ടായി അണിനിരന്നതിന്റെ ഫലമാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം. നാനാത്വത്തിലെ ഏകത്വമെന്ന ആശയം നിലനിർത്തി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നാം നിർവഹിക്കേണ്ടത്. ജനതയെ വിഭജിക്കാനും ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനും നടക്കുന്ന ശ്രമങ്ങളെയും ജാഗ്രതാപൂർവം പ്രതിരോധിക്കേണ്ടതുണ്ട്. ആ കടമ നിർവഹിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും തുറങ്കിലടയ്ക്കാനുമാണ് രാജ്യഭരണം കയ്യാളുന്നവരുടെ ശ്രമം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തിമത്തായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിന്നുള്ള നയപരിപാടികളാണ് ഇന്ത്യ എക്കാലവും സ്വീകരിച്ചുപോന്നിരുന്നത്. അതിൽ നിന്ന് വിഭിന്നമായ നിലപാടുകളാണ് ഇപ്പോൾ രാജ്യം കാണേണ്ടിവരുന്നത്. ജനങ്ങളെ വർഗീയമായി വേർതിരിക്കാനും ഭിന്നചിന്ത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുകൾ പുലർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ ഈ വേള നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഒരുമയും മതേതരത്വവും പുലരുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്കോരോരുത്തർക്കും കൈകൾകോർക്കാം.

എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.