Skip to main content

വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും

വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്, അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം. ഒരു ഇന്ത്യൻ പൗരന് മതസ്വതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നു, ഈ നിലപാടാണ് സിപിഐ എമ്മിനുമുള്ളത്. എന്നും വിശ്വാസികൾക്ക് ഒപ്പമാണ് സിപിഐ എം. ആഗോള അയ്യപ്പ സംഗമത്തിന് സിപിഐ എമ്മിന്റെ പൂർണ പിന്തുണയുണ്ട്.

വിശ്വാസികളുടെ പരിപാടി ആയതുകൊണ്ട് മാത്രമല്ല പാർടി ആഗോള അയ്യപ്പസംഗമത്തെ പിന്തുണയ്ക്കുന്നത്. ആഗോള അയ്യപ്പസംഗമം വർഗീയതയ്ക്ക് എതിരായാണ് നടക്കുക. അതിനാണ് സിപിഐ എമ്മിൻ്റെ പിന്തുണയുള്ളത്. വിശ്വാസികൾ ലോകത്ത് ഒരിടത്തും വർഗീയവാദികളല്ല. വർഗീയവാദികൾ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരത്തിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടിയാക്കുന്നു. അതാണ് വർഗീയത. വിശ്വാസികളെയും കൂടി ചേർത്ത് വർഗീയതയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമാണ് ആഗോള അയ്യപ്പ സംഗമം.

ആ സാഹചര്യത്തിൽ അയ്യപ്പ സംഗമത്തിനെതിരെ വർഗീയവാദികൾ മുന്നോട്ട് വരുമെന്നതിന്റെ തെളിവാണ് ആർഎസ്എസിന്റെയും സംഘപരിവാറിൻ്റെയും പ്രവൃത്തികൾ ചൂണ്ടിക്കാട്ടുന്നത്. വർഗീയ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് വിശ്വാസികളുടെ സംഗമം. വർഗീയവാദികൾക്ക് അനുകൂലമായി നിൽക്കണമെന്ന് പറയാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് വർഗീയ ചുവയോടുകൂടിയ വിശദീകരണങ്ങൾ പലരും നൽകുന്നത്. അത് ജനങ്ങൾ തിരിച്ചറിയും.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.