Skip to main content

ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് സഖാവ് ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ അന്തരിച്ചിട്ട് ഇന്നേക്ക് 56 വർഷം.

വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ സ. ഹോചിമിൻ വിവിധ ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് അധിനിവേശ ശക്തികൾക്കെതിരായ വിയറ്റ്നാം ജനതയുടെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നിൽ നിന്നു. ജപ്പാൻ, ഫ്രാൻസ്, അമേരിക്ക എന്നീ മൂന്ന് പ്രബല ശക്തികൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർടി നടത്തിയ പ്രക്ഷോഭങ്ങളും വിജയവും ഏകീകൃത വിയറ്റ്നാം രൂപീകരണവും ഇപ്പോഴും ആവേശകരമായ ഓർമ്മകളാണ്.

ജപ്പാനെതിരായ യുദ്ധം കഴിഞ്ഞ് വീണ്ടും പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഫ്രഞ്ച് സേനയെ കമ്മ്യൂണിസ്റ്റ് പാർടിയും ജനങ്ങളും പരാജയപ്പെടുത്തുന്നത്. ഇതോടെയാണ് ലോകപോലീസ് ചമയുന്ന അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. തുടർന്ന് രണ്ടുപതിറ്റാണ്ടോളം അമേരിക്ക സർവ്വസന്നാഹങ്ങളുമായി കമ്മ്യൂണിസ്റ്റ് പാർടിക്കും വിയറ്റ്നാം ജനതക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. ഏകീകൃത വിയറ്റ്നാം രൂപീകരണത്തിന് മുൻപ് സ. ഹോചിമിൻ മരണപ്പെട്ടിരുന്നു. 1969 സെപ്തംബർ 2നാണ് സഖാവ് മരണമടഞ്ഞത്.

സ. ഹോചിമിൻ തന്റെ രാജ്യത്തിന്റെ മൂർത്തമായ അവസ്ഥകളെക്കുറിച്ച് സമഗ്രമായ അറിവും, പ്രത്യയശാസ്ത്രത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും, ജനങ്ങളിൽ അപാരമായ വിശ്വാസവും ഉണ്ടായിരുന്നു. വിപ്ലവം ഒരു ശാസ്ത്രവും കലയുമാണ് എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം വ്യക്തമായി കാണിച്ചുതന്നു. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിച്ച്, ഹോചിമിൻ വിയറ്റ്നാമിൽ കമ്മ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുകയും എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകൾക്കുമെതിരെ ജനങ്ങളെ അണിനിരത്തി തന്റെ രാജ്യത്തെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

സഖാവിന്റെ മരണശേഷം വിയറ്റ്നാമിനെ കമ്മ്യൂണിസ്റ്റ് മുക്തമാക്കാമെന്ന അമേരിക്കയുടെ ആഗ്രഹം ഇപ്പോഴും സ്വപ്നമായി മാത്രം നിലനിൽക്കുകയാണ്. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് നാടിന് ചേർന്ന രീതിയിൽ വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോകുന്നു. ലോകമാകെയുള്ള മനുഷ്യരാശിക്ക് വിമോചന പ്രതീക്ഷയുടെ ശുക്രനക്ഷത്രമാണ് സ. ഹോചിമിനും അദ്ദേഹത്തിന്റെ വിയറ്റ്നാമും. 

കൂടുതൽ ലേഖനങ്ങൾ

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.