Skip to main content

അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന്‌ പിന്തുണയറിയിച്ച്‌ ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ്‌ ’ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കുന്നു

അമേരിക്കയുടെ ഒത്താശയോടെ ഇസ്രായേൽ ഏകപക്ഷീയമായി ആക്രമിച്ച ഖത്തറിന്‌ പിന്തുണയറിയിച്ച്‌ ഇന്ന് (സെപ്റ്റംബർ 23) ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന ‘ ഖത്തർ ഐക്യദാർഢ്യ സദസ്സ്‌ ’ വിജയിപ്പിക്കണമെന്ന്‌ അഭ്യർഥിക്കുന്നു.

അമേരിക്കയുടെ പിന്തുണയോടെ നടക്കുന്ന ഹീനമായ ആക്രമണത്തിന്‌ ഒരുതരത്തിലുള്ള ന്യായീകരണവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ ശക്തമായ പ്രതിഷേധം ഇതിനകം ഉയർന്നു വന്നിട്ടുണ്ട്‌. ഗാസയിൽ നിരപരാധികളായ മനുഷ്യരെ ദിവസേന ചുട്ടുകൊല്ലുന്ന ഇസ്രായേൽ ഗൾഫ്‌ നാടുകളിലേക്കും ഏകപക്ഷീയ കടന്നാക്രമണം നടത്തുകയാണ്‌. മലയാളികൾ അടക്കം ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണ്‌ ഖത്തർ ഉൾപ്പെടെ ഗൾഫ്‌ രാജ്യങ്ങളിൽ വസിക്കുന്നത്‌. അവിടങ്ങളിൽ വീഴുന്ന ഓരോ ബോംബും കേരളത്തിലുൾപ്പെടെ വലിയ ആശങ്കയുണ്ടാക്കുന്നു. അഞ്ചുലക്ഷത്തോളം മലയാളികൾ ഖത്തറിൽ മാത്രമുണ്ട്‌. ലോകത്ത്‌ സമാധാനം പുലരാൻ അനുവദിക്കില്ലെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ നിലപാടുമായി മുന്നോട്ടു പോകുന്ന ഇസ്രായേലിനെ നിലയ്ക്ക്‌ നിർത്താൻ ലോകവ്യാപകമായി പ്രതിഷേധം ഉയരണം. സെപ്റ്റംബർ ഒമ്പതിനാണ്‌ ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രായേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്‌.

എന്നാൽ, നിഷ്ഠൂരമായ ആക്രമണങ്ങളെ അപലപിക്കാനോ അമേരിക്കയുടേയും ഇസ്രായേലിന്റേയും തെമ്മാടിത്തം ചോദ്യം ചെയ്യാനോ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തയ്യാറാകുന്നില്ല. മാത്രമല്ല, ഇത്തരം കടന്നാക്രമണങ്ങൾക്ക്‌ മ‍ൗനാനുവാദം നൽകുകയുമാണ്‌ ചെയ്യുന്നത്‌. ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾ ഉണ്ടാക്കാൻ പോകുന്ന ദൂരവ്യാപക ദുരന്ത ഫലങ്ങളെ പോലും വകവയ്ക്കാതെ അമേരിക്കയുമായുള്ള ചങ്ങാത്തത്തിനായുള്ള നെട്ടോട്ടമാണ്‌ മോദി നടത്തുന്നത്‌.

ജില്ലാ കേന്ദ്രങ്ങളിൽ വൈകിട്ടാണ്‌ പരിപാടി. തിരുവനന്തപുരം ജില്ലയിലെ പരിപാടി 29ന്‌ പാളയം ട്രിഡ പാർക്കിങ്‌ ഗ്ര‍ൗണ്ടിൽ നടക്കും. ഖത്തർ ജനതയോടുള്ള ഐക്യദാർഢ്യം കൂടിയാണ്‌ പരിപാടിയെന്നും ലോക സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

അമേരിക്കയെ സഹായിക്കാൻ ആർഎസ്എസ് എന്തിനാണ് ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്

സ. എം എ ബേബി

രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നത്.

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.