Skip to main content

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്. ഭരണഘടനയെ അട്ടിമറിക്കാതെ തന്നെ, അതിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പ്രയോഗങ്ങളിലൂടെ അപ്രസക്തമാക്കാനുള്ള സാധ്യത അദ്ദേഹം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ 'we' (നാം) ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. എന്നാൽ, നിയമനിർമാണങ്ങളിലൂടെ ഈ ഉൾക്കൊള്ളലിനെ ദുർബലപ്പെടുത്താൻ രാജ്യത്ത് ശ്രമം നടക്കുന്നു. പതിനൊന്ന് വർഷക്കാലയളവിൽ ഇത്തരത്തിലുള്ള നിരവധി നീക്കങ്ങൾ നമുക്ക് മുന്നിലിരിക്കെ ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ ഇന്ത്യക്കാരൻ്റെയും കടമയായിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
രണ്ടുവർഷവും 11 മാസവും 17 ദിവസവുമാണ് ഭരണഘടന രൂപീകരിക്കാൻ എടുത്തത്. 11 സെഷനുകളിലായി 165 ദിവസത്തെ സിറ്റിങ്ങുകൾ. ഒടുവിൽ മതനിരപേക്ഷതയാണ് ഇന്ത്യ എന്ന് ഭരണഘടനയുടെ തീർപ്പ്. ഫെഡറലിസം എന്ന കാഴ്ചപ്പാടും ഭരണഘടന ഒന്നാം ആർട്ടിക്കിളിൽത്തന്നെ വ്യക്തമാക്കുന്നു. 'Union of States' ആണ് ഇന്ത്യ. എന്നാൽ, ഇന്ന് ആ തീർപ്പിനും മുകളിൽ പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുള്ള ശ്രമം തുടരുമ്പോൾ അത് മതരാഷ്ട്രത്തിലേക്കുള്ള യാത്രയാകുന്നു. കേന്ദ്രീകരണം ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളെ സാമന്ത രാജ്യങ്ങളാക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീരിനെപ്പോലെ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ സംരക്ഷണമാണ് ഓരോ ഇന്ത്യക്കാരനും ഭരണഘടനാ ദിത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം.


 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.