Skip to main content

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ; സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയിൽ ഉന്നയിച്ച ചോദ്യത്തിൻ്റെ മറുപടിയിൽ സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം. വർക്കലയിൽ ഓടുന്ന ട്രെയിനിൽ ശ്രീകുട്ടി എന്ന യുവതിയെ ആക്രമിച്ച സംഭവത്തിൽ
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വെച്ച മറുപടിയിൽ, ദാരുണമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടെ തലയിലേക്ക് പഴിചാരുകയാണ് ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കേന്ദ്ര സർക്കാരിന്റെ ലജ്ജാകരമായ ശ്രമമാണിത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ അതിക്രമം നടത്താൻ സാധിച്ചത് റെയിൽവേയുടെ സുരക്ഷാ വീഴ്ചയുടെ ഏറ്റവും വലിയ തെളിവാണ്.

ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിക്കും കുടുംബത്തിനും അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും, ഇതിനെക്കുറിച്ച് ഒരു കൃത്യമായ ഉറപ്പോ വിശദാംശങ്ങളോ നൽകാൻ റെയിൽവേ മന്ത്രാലയം തയ്യാറായില്ല. അടിയന്തര സഹായം ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന ഈ നിസ്സംഗത യാത്രക്കാരോടുള്ള ഗുരുതരമായ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.