Skip to main content

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ എൽഡിഎഫ്‌ കൈപിടിച്ചുയർത്തി

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്തിയത്‌ 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്. 2021ലെ ഭരണത്തുടർച്ച കേരളം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കും ഉപകരിച്ചു. സാമൂഹ്യക്ഷേമ പെൻഷനുകൾ നിലനിർത്താനും വർധിപ്പിക്കാനുമായി. 2016ൽ എൽഡിഎഫ്‌ അധികാരമേൽക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി വളരെ ദയനീയമായിരുന്നു. യുഡിഎഫ്‌ ഭരണത്തിൽ എല്ലാരംഗത്തും തകർച്ചയായിരുന്നു. നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത്‌ ജനങ്ങൾ ശപിച്ച കാലം. കാലാനുസൃതമായ പുരോഗതി ഒരുരംഗത്തും ഉണ്ടായില്ല. എല്ലാരംഗത്തും പിറകോട്ടുപോയി. സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങി. ഇതിനെല്ലാം ഒരുമാറ്റം പ്രതീക്ഷിച്ചാണ്‌ 2016-ൽ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റിയത്‌.

ആ ആഗ്രഹം എൽഡിഎഫ് സർക്കാർ സഫലമാക്കിയതോടെ ജനങ്ങൾക്ക്‌ പ്രതീക്ഷയുണ്ടായി. അസാധ്യമെന്നു കരുതി യുഡിഎഫ്‌ ഉപേക്ഷിച്ച പലതും എൽഡിഎഫ്‌ സർക്കാർ സാധ്യമാക്കി. 2021ൽ സർക്കാരിന്റെ കാലാവധി അവസാനിച്ചപ്പോൾ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയിരുന്നു. അതിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ 2021ലെ തുടർഭരണം. തുടർഭരണം ജനങ്ങൾക്ക് ഗുണമാണെന്നതിന്‌ തെളിവാണ്‌ അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റിയെടുത്ത നടപടി. ഇത്‌ ലോകത്തിനുതന്നെ മാതൃകയാണ്‌. കേരളത്തെ മികച്ച നിക്ഷേപസ‍ൗഹൃദ സംസ്ഥാനമാക്കി മാറ്റാനായി. ക്ഷേമപെൻഷൻ വർധിപ്പിച്ചതും പശ്ചാത്തലമേഖലയുടെ പുരോഗതിയും ആരോഗ്യ– വിദ്യാഭ്യാസ മേഖലയിലെ വലിയ നേട്ടങ്ങളും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടതും പൊതുവിതരണത്തെ കൂടുതൽ ശക്തിപ്പെടുത്തിയതും തുടർഭരണത്തിന്റെ നേട്ടമാണ്.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.