Skip to main content

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌

പ്രതിഷേധത്തെ മറയാക്കി മന്ത്രിയെ ആക്രമിക്കുന്ന രീതി ജനാധിപത്യ കേരളത്തിന്‌ അപമാനമാണ്‌. സര്‍വ്വേകളും, കനഗോലു തന്ത്രവും പരാജയപ്പെടുമ്പോള്‍ വിഭ്രാന്തിയിലാകുന്ന പ്രതിപക്ഷത്തെയാണ്‌ കാണാനാകുന്നത്‌. മന്ത്രി വീണാ ജോര്‍ജിന്‌ നേരെയുള്ള കെ.എസ്‌.യു ആക്രമണം ഇത്തരം വിഭ്രാന്തിയുടെ ഫലമാണ്‌. ഇതില്‍ ജനാധിപത്യ കേരളമാകെ പ്രതിഷേധിക്കണം.

കേരളത്തിന്റെ ആരോഗ്യ മേഖലയിലുണ്ടായ മാറ്റം ലോകമാകെ അംഗീകരിക്കുന്നതാണ്‌. സാധാരണക്കാരായ രോഗികളെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന്‌ ഓടിച്ച ഇരുണ്ട കാലമായിരുന്നു യു.ഡി.എഫിന്റേത്‌. അത്‌ ഓര്‍മിപ്പിക്കുന്ന ഒരുപാട്‌ വാര്‍ത്തകളും ദൃശ്യങ്ങളും ഇപ്പോഴും സമൂഹത്തിന്‌ മുമ്പാകെയുണ്ട്‌. തകറന്നുവീഴാറായ കെട്ടിടങ്ങളും ഡോക്ടര്‍മാരും ജീവനക്കാരും പനിക്കുള്ള മരുന്നുപോലുമില്ലാത്ത സ്ഥിതിയുമായിരുന്നു അക്കാലത്ത്‌. അതൊന്നും കേരളം മറക്കില്ല. ആ ഇരുണ്ട കാലത്ത്‌ നിന്ന്‌ കേരളത്തിലെ ആരോഗ്യമേഖലയെ രക്ഷിച്ച്‌ ഇന്നുകാണുന്ന അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കിയത്‌ ഇക്കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലംകൊണ്ടാണ്‌. ഈ അഞ്ച്‌ വര്‍ഷം കേരളത്തിലെ ആരോഗ്യ മേഖലയെ നയിച്ച വീണാ ജോര്‍ജിനെ ഈ നാട്ടിലെ സാധാരണക്കാരുള്‍പെടെയുള്ള ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. അതിനാലാണ്‌ ആരോഗ്യ മേഖലയ്‌ക്കും വകുപ്പിന്‌ നേതൃത്വം നല്‍കുന്ന മന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയും എന്നിട്ട്‌ അതില്‍ തെല്ലും കുറ്റബോധമില്ലാതെ നുണ പറയുകയും ചെയ്യുന്നത്‌. മന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി റീത്ത്‌ വച്ചതിനെയും കോണ്‍ഗ്രസ്‌ നേതൃത്വം ന്യായീകരിച്ചു. ഇതിെന സമരമെന്ന്‌ വിശേഷിപ്പിക്കാന്‍ കഴിയില്ല. ഇത്തരം സമരാഭാസങ്ങള്‍ അവസാനിപ്പിക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇനിയൊരു വിജയമുണ്ടാകില്ല എന്ന തിരിച്ചറിവാണ്‌ ഈ അക്രമത്തിനെല്ലാം കാരണം. മാന്യമായും ജനാധിപത്യപരമായും രാഷ്ട്രീയപ്രവര്‍ത്തനം നടത്തണം. ആദ്യം വസ്‌തുതകളുടെ പിന്‍ബലമില്ലാതെ നുണ പ്രചരിപ്പിക്കുക, പിന്നെ സമരമെന്ന പേരില്‍ ആക്രമിക്കുക. ഈ ശൈലി തിരുത്താന്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.