Skip to main content

സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യം

മനുഷ്യമോചനത്തിന്റെ മഹാചക്രവാളം ലക്ഷ്യംവച്ച് മർദിതരുടെ പടയണിയെ മുന്നോട്ട് നയിച്ച് അമരത്വത്തിലേക്ക് നടന്നുകയറിയ ഞങ്ങളുടെ പ്രിയസഖാവേ, നിങ്ങൾ നെഞ്ചോട് ചേർത്ത പ്രത്യയശാസ്ത്രവും ഉയർത്തിപ്പിടിച്ച ചെങ്കൊടിയും ഉരുക്കുപോലുറച്ച സംഘടനയും ഞങ്ങളുടെ ഹൃദയത്തിന്റെ അവസാന മിടിപ്പുവരെയും ജീവനുതുല്യം സംരക്ഷിക്കും. നിങ്ങൾ ബാക്കിയാക്കി കടന്നുപോയ പോരാട്ടം, തുടർച്ച മുറിയാതെയും ശക്തിചോരാതെയും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും. വേർപാടിന്റെ വേദനയിലും നിങ്ങൾ പകർന്നുതന്ന പാഠങ്ങൾ ഞങ്ങളെ കർമനിരതരും സമാരോൽസുകരുമാക്കും. സഖാവ് സ്നേഹിച്ച, സഖാവിനെ സ്നേഹിച്ച മർദിതജനതയുടെ മോചനത്തിനും നന്മയ്ക്കുമായി ഞങ്ങൾ സ്വയം സമർപ്പിക്കുന്നു.

വർഗ്ഗസമരസരണിയിൽ ഒളിമങ്ങാത്ത രക്തനക്ഷത്രമായി എന്നും ഞങ്ങൾക്ക് വഴികാട്ടുക.

അമരനും അജയ്യനുമായ സഖാവ് കോടിയേരിക്ക് അന്ത്യാഭിവാദ്യം.

Red Salute Comrade Kodiyeri

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.