Skip to main content

പട്ടിണി സൂചികയിൽ മാത്രമല്ല എല്ലായിടത്തും ഇന്ത്യ പിന്നോട്ട് തന്നെ

പതിവുപോലെ 'ആഗോള പട്ടിണി സൂചിക 2025' റിപ്പോർട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യാസർക്കാർ പത്രക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യയെ അവമതിക്കാനുള്ള ശ്രമമായിട്ടാണ് സർക്കാർ ഈ റിപ്പോർട്ടിനെ കാണുന്നത്. 121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയിൽ കഴിഞ്ഞ വര്‍ഷം 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ ആറ് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി ഇപ്പോൾ 107-ാം സ്ഥാനത്താണ്. ആഗോള പട്ടിണി സൂചികയുടെ കാര്യത്തിൽ മാത്രമല്ല ഏതാണ്ട് എല്ലാ വികസന സൂചികകളുടെ കാര്യത്തിലും മോഡിസർക്കാർ ഭരണകാലത്ത് ഇന്ത്യ പുറകോട്ട് പോയത്തിന്റെ കാരണം എന്താണ്?

പന്ത്രണ്ട് പ്രധാന വികസന സൂചികകളിൽ ഇന്ത്യ എവിടെയായിരുന്നു ഇപ്പോൾ എവിടെയാണ് എന്നതിന്റെ കണക്കുകൾ താഴെ കൊടുത്തിരിക്കുന്നു. മോഡി അധികാരത്തിൽ വന്ന 2014ലോ അല്ലെങ്കിൽ കണക്ക് ലഭ്യമായ ഏറ്റവും അടുത്ത വർഷത്തെയോ സൂചികയാണ് ആദ്യം കൊടുത്തിരിക്കുന്നത്. രണ്ടാമത് കൊടുത്തിരിക്കുന്നത് കണക്ക് ലഭ്യമായ 2022ലോ അല്ലെങ്കിൽ അതിനടുത്ത വർഷത്തിന്റെയോ സൂചികയാണ്. എല്ലാ സൂചികകളിലും ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞിരിക്കുകയാണ്. ലോകം മുഴുവൻ രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തിക്കൊണ്ടിക്കുകയാണ് എന്നാണോ കേന്ദ്രസർക്കാർ പറയുന്നത്?

▪️ ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക

- 130 (2014), 132 (2022),

▪️ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക

- 117 (2015), 139 (2021)

▪️ ലഗാറ്റം അഭിവൃദ്ധി സൂചിക

- 99 (2015), 101 (2020)

▪️ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക

- 131 (2017), 133 (2020)

▪️ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക

- 114 (2014), 140 (2021)

▪️അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിക സൂചിക

- 76 രാജ്യങ്ങളിൽ 55 (2014), 107 രാജ്യങ്ങളിൽ 94 (2021)

▪️സേവ് ചിൽഡ്രന്റെ ശൈശവ സൂചിക

- 116 (2017), 118 (2021)

▪️വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാനവമൂലധന സൂചിക

- 78 (2013), 103 (2017)

▪️തോംസൺ റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം

- 4 (2011), 1 (2018)

▪️ബ്ലുംബർഗ് ആരോഗ്യ സൂചിക

- 103 (2015), 120 (2019)

▪️ലോകബാങ്കിന്റെ മാനവമൂലധന സൂചിക

- 115 (2018), 116 (2020

▪️സുസ്ഥിരവികസന സൂചിക

- 110 (2016), 120 (2021)

ഇത്‌ യാദൃശ്ചികമായി സംഭവിച്ചതല്ല. മോഡി ഭരണകാലത്ത് സാമ്പത്തിക വളർച്ച ഇടിഞ്ഞു. തൊഴിലില്ലായ്മ പെരുകി. അസമത്വം വർധിച്ചു. ദാരിദ്ര്യം ഉയർന്നു. ആർക്കെങ്കിലും ഇതുസംബന്ധിച്ച് സംശയം ഉണ്ടെങ്കിൽ പറഞ്ഞോളൂ, സർക്കാരിന്റെ അംഗീകൃത കണക്കുകൾ ലഭ്യമാണ്.

മുഖം മോശമായിരിക്കുന്നതിന് കണ്ണാടിയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം?

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ടാം പിണറായി സർക്കാർ നാലു വർഷം പിന്നിടുകയാണ്. കേരളത്തിന്റെ ഭരണചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഉറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. 1957ൽ അധികാരമേറ്റ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ആധുനിക കേരളത്തിന് അടിത്തറയിട്ടു.

സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമവും അവരുടെ ജീവിതമുന്നേറ്റവും അടിയന്തര പ്രാധാന്യത്തോടെയാണ് സർക്കാർ പരിഗണിക്കുന്നത്

സ. പിണറായി വിജയൻ

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഇക്കാലയളവിൽ അപ്രത്യക്ഷമായി. ലോകഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി. പദ്ധതിയുടെ നിർമാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലംമുതലാണ്.

കേരളം വളർച്ചയുടെ പടവുകളിലൂടെ അതിവേഗം കുതിക്കുകയാണ്

സ. പിണറായി വിജയൻ

അഴിമതിയും കെടുകാര്യസ്ഥതയും കാരണം കേരളത്തിന്റെ വികസനവും ജനക്ഷേമവും പ്രതിസന്ധികൾക്കു മുന്നിൽ വിറങ്ങലിച്ചുനിന്ന ഘട്ടത്തിലാണ് 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരം ഏറ്റെടുക്കുന്നത്. വെല്ലുവിളികൾ നിരവധിയായിരുന്നു.