Skip to main content

മാധ്യമങ്ങൾ തൊഴിലാളിവർഗ താൽപര്യങ്ങൾ പരിഗണിക്കുകയോ ജനകീയവിഷയങ്ങൾ ചർച്ചയാക്കുകയോ ചെയ്യുന്നില്ല; മാധ്യമലോകം കുത്തകകൾ കീഴടക്കി

ആറരപ്പതിറ്റാണ്ടായുള്ള കേരളത്തിന്റെ പൊതു വികസനമുന്നേറ്റം തകർക്കാൻ സംഘടിതനീക്കം നടക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന കേരള ബദലിന്‌ തടയിടാനാണ്‌ ശ്രമം. പ്രതിപക്ഷമായ കോൺഗ്രസും ഇതിനൊപ്പം കൂടുകയാണ്‌. ഭരണഘടനാ അധികാരസ്ഥാപനങ്ങളും ഇതിന്‌ ശ്രമിക്കുകയാണ്‌. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ജനങ്ങളുടെ പിന്തുണയോടെയാണ്‌ അധികാരത്തിലേറിയത്‌. ജനകീയ കരുത്തിൽ ഏറ്റെടുത്ത വികസനപദ്ധതികൾ പൂർത്തീകരിക്കും

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരുകൾ മുതൽ എല്ലാ ഇടതുപക്ഷ സർക്കാരുകളും ജനകീയ നിയമനിർമാണങ്ങൾ നടത്തി. ഭൂപരിഷ്‌കരണം, സമ്പൂർണ സാക്ഷരത, ആരോഗ്യ മുന്നേറ്റം, അടിസ്ഥാന സൗകര്യ വികസനക്കുതിപ്പ്‌, സാമൂഹ്യ സുരക്ഷാ പെൻഷൻ, പൊതുവിതരണ ശൃംഖല എന്നിങ്ങനെ ഒട്ടേറെ മുന്നേറ്റങ്ങൾ. വലതുപക്ഷ സർക്കാരുകൾ അത്തരം നിയമങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ പോരാട്ടങ്ങൾ നടത്തി. അതിനാലാണ്‌ വികസന ബദലുകൾ സംരക്ഷിക്കാനായത്‌. ഇടതുപക്ഷ സർക്കാരുകൾക്ക്‌ ആദ്യമായി ഇത്തവണ തുടർച്ച ലഭിച്ചു. രണ്ടാം പിണറായിസർക്കാർ പുതിയ കാലത്തിനനുസരിച്ച്‌ പുതുകേരളം കെട്ടിപ്പടുക്കുകയാണ്‌. വിജ്ഞാനസമ്പത്ത്‌ പ്രയോജനപ്പെടുത്തി ഉന്നതവിദ്യാഭ്യാസമേഖലയിൽ കുതിപ്പിനും അതുവഴി തൊഴിലവസരങ്ങൾക്കും വഴിതുറക്കുകയാണ്‌. ഈ വികസനക്കുതിപ്പുകൾക്ക്‌ തടയിടാനാണ്‌ ശ്രമം.

മാധ്യമലോകം ഇന്ന്‌ കുത്തകകൾ കീഴടക്കി. അവർ തൊഴിലാളിവർഗതാൽപ്പര്യങ്ങൾ പരിഗണിക്കുന്നില്ല. ജനകീയവിഷയങ്ങൾ ചർച്ചയാക്കുന്നുമില്ല. പകരം മാധ്യമങ്ങൾ സെൻസേഷന്റെ പിന്നാലെ പോവുകയാണ്. മഹാഭൂരിപക്ഷം പത്രങ്ങളും പുരോഗമനപക്ഷത്തിന്‌ എതിരെ നിൽക്കുകയാണ്. മാധ്യമലോകം പ്രതിലോമനിലപാടുകൾ സ്വീകരിക്കുകയാണ്. ദേശാഭിമാനി ജനങ്ങളുടെ പത്രമാണ്‌. കുത്തക മുതലാളിത്തശക്തികൾക്കെതിരെയും ഭരണവർഗ കടന്നാക്രമണങ്ങളെയും ചെറുത്ത്‌ ദേശാഭിമാനി മുന്നോട്ടുപോവുകയാണ്‌. ഭാവിയിൽ കേരളത്തിലെ ഒന്നാമത്തെ പത്രമായി ദേശാഭിമാനി മാറും.

 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.